മൂവാറ്റുപുഴ: എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ആക്രമണത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്. മൂവാറ്റുപുഴ നിർമല കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ. അക്ഷയ്(20), ജോയിന്റ് സെക്രട്ടറി ആത്മജ് ജോയി (20), മുൻ എസ്എഫ്ഐ പ്രവർത്തകൻ ജിഷ്ണു രവി (22) എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആശ്രമം സ്വകാര്യ ബസ്സ്റ്റാൻൻഡിനു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയാണ് എഐഎസ്എഫ് പ്രവർത്തകർ മർദിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
പരിക്കേറ്റ മൂന്നുപേരെയും മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പരിക്കേറ്റ ആത്മജിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്യു നേതൃത്വം നൽകുന്ന മുന്നണിയ്ക്കൊപ്പം ചേർന്ന് നിർമല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെത്തുടർന്ന് ഫലപ്രഖ്യാപന ദിവസം ഇരുവിഭാഗങ്ങളും തമ്മിൽ എട്ടുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തു.
വർഷങ്ങളായി എസ്എഫ്ഐ വിജയിക്കുന്ന നിർമലയിൽ ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിനൊപ്പം എബിവിപി, എഐഎസ്എഫ്, എംഎസ്എഫ്, ഫെറ്റേണിറ്റി, കെഎസ് സി (ജെ) തുടങ്ങിയ സംഘടനകളുടെ കൂട്ടുകെട്ടായിരുന്നു തെരഞ്ഞെടുപ്പിൽ.
പരിക്കേറ്റ മൂന്നുപേരെയും മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പരിക്കേറ്റ ആത്മജിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്യു നേതൃത്വം നൽകുന്ന മുന്നണിയ്ക്കൊപ്പം ചേർന്ന് നിർമല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെത്തുടർന്ന് ഫലപ്രഖ്യാപന ദിവസം ഇരുവിഭാഗങ്ങളും തമ്മിൽ എട്ടുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തു.
വർഷങ്ങളായി എസ്എഫ്ഐ വിജയിക്കുന്ന നിർമലയിൽ ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യുവിനൊപ്പം എബിവിപി, എഐഎസ്എഫ്, എംഎസ്എഫ്, ഫെറ്റേണിറ്റി, കെഎസ് സി (ജെ) തുടങ്ങിയ സംഘടനകളുടെ കൂട്ടുകെട്ടായിരുന്നു തെരഞ്ഞെടുപ്പിൽ.