കാക്കനാട്: മദ്യലഹരിയിൽ മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തൃക്കാക്കര മരോട്ടിച്ചുവട് സൺറൈസ് അപ്പാർട്ട്മെന്റിൽ രാജീവൻ(55)നെ തൃക്കാക്കര സിഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടി. ഇന്നലെ പുലർച്ചെ 12 ഓടെയായിരുന്നു സംഭവം.
മകനുമായുളള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മകനായ ഹരികൃഷ്ണ ( 23)ന്റെ വയറ്റത്തും കൈയിലും കുത്തി മാരകമായി മുറിവേൽപ്പിച്ച് കടന്നുകളഞ്ഞത്.അപ്പാർട്ട്മെന്റിലെ അന്തേവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. യുവാവിന് വൃക്കകൾക്കും കരളിനും കടലിലും ഗുരുതരമായ പരിക്കേറ്റ് വെൻറിലേറ്ററിൽ തുടരുകയാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജീവനെ ഇടപ്പളളി എംഎജെ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മകനുമായുളള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് മകനായ ഹരികൃഷ്ണ ( 23)ന്റെ വയറ്റത്തും കൈയിലും കുത്തി മാരകമായി മുറിവേൽപ്പിച്ച് കടന്നുകളഞ്ഞത്.അപ്പാർട്ട്മെന്റിലെ അന്തേവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. യുവാവിന് വൃക്കകൾക്കും കരളിനും കടലിലും ഗുരുതരമായ പരിക്കേറ്റ് വെൻറിലേറ്ററിൽ തുടരുകയാണ്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജീവനെ ഇടപ്പളളി എംഎജെ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.