കാക്കനാട് : ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉപദേശക സമിതിയോഗം ചേർന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
റൂകോ (റീ പർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ ), സേവ് ഫുഡ് ഷെയർ ഫുഡ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെയും (കെഎച്ച്ആർഎ) റസിഡന്റ്സ് അസോസിയേഷനുകളുടേയും മീറ്റിംഗ് വിളിച്ചു ചേർക്കണമെന്ന് എഡിഎം നിർദ്ദേശിച്ചു. ആശുപത്രി കാന്റീനുകളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ഉപയോഗിച്ച എണ്ണ ഭക്ഷ്യേതര ഉപയോഗങ്ങൾക്കായി ബയോ ഡീസൽ കമ്പനികളിലേക്ക് അംഗീകൃത ഏജൻസി വഴി ശേഖരിച്ചു നൽകുന്ന പദ്ധതിയാണ് ആർയുസിഒ (റൂകോ). ലിറ്ററിന് 45 രൂപ നിരക്കിലാണ് എണ്ണ നൽകുന്നത്. സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയിലൂടെ ജില്ലയിലെ ഓർഫനേജുകളിലും, വൃദ്ധ സദനങ്ങളിലും സ്പോൺസർഷിപ്പിലൂടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണം എത്തിച്ചു നൽകുന്നു.
ജില്ലയിൽ കമ്മീഷന്റെ നേതൃത്വത്തിൽ 3892 പരിശോധനകൾ നടത്തി 7,12000 രൂപ പിഴ ചുമത്തി. ന്യായവിധി കേസുകൾ 37 കേസുകൾ ഫയൽ ചെയ്തതിൽ 9, 30,000 രൂപ പിഴ ഈടാക്കി. 232 മീൻ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി, 274 കിലോഗ്രാം പഴകിയ മീനുകൾ നശിപ്പിച്ചു. 341 ഷവർമ വിൽക്കുന്ന കടകളും പരിശോധിച്ചു.
മൊബൈൽ ലാബുകൾ വഴി 668 സാമ്പിളുകൾ ശേഖരിച്ചു. 42 ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വിപുലമായ ഐഇസി കാന്പയിനുകളും നടന്നു വരുന്നതായും കമ്മീഷൻ യോഗത്തിൽ അറിയിച്ചു.
റൂകോ (റീ പർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ ), സേവ് ഫുഡ് ഷെയർ ഫുഡ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെയും (കെഎച്ച്ആർഎ) റസിഡന്റ്സ് അസോസിയേഷനുകളുടേയും മീറ്റിംഗ് വിളിച്ചു ചേർക്കണമെന്ന് എഡിഎം നിർദ്ദേശിച്ചു. ആശുപത്രി കാന്റീനുകളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ഉപയോഗിച്ച എണ്ണ ഭക്ഷ്യേതര ഉപയോഗങ്ങൾക്കായി ബയോ ഡീസൽ കമ്പനികളിലേക്ക് അംഗീകൃത ഏജൻസി വഴി ശേഖരിച്ചു നൽകുന്ന പദ്ധതിയാണ് ആർയുസിഒ (റൂകോ). ലിറ്ററിന് 45 രൂപ നിരക്കിലാണ് എണ്ണ നൽകുന്നത്. സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയിലൂടെ ജില്ലയിലെ ഓർഫനേജുകളിലും, വൃദ്ധ സദനങ്ങളിലും സ്പോൺസർഷിപ്പിലൂടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണം എത്തിച്ചു നൽകുന്നു.
ജില്ലയിൽ കമ്മീഷന്റെ നേതൃത്വത്തിൽ 3892 പരിശോധനകൾ നടത്തി 7,12000 രൂപ പിഴ ചുമത്തി. ന്യായവിധി കേസുകൾ 37 കേസുകൾ ഫയൽ ചെയ്തതിൽ 9, 30,000 രൂപ പിഴ ഈടാക്കി. 232 മീൻ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി, 274 കിലോഗ്രാം പഴകിയ മീനുകൾ നശിപ്പിച്ചു. 341 ഷവർമ വിൽക്കുന്ന കടകളും പരിശോധിച്ചു.
മൊബൈൽ ലാബുകൾ വഴി 668 സാമ്പിളുകൾ ശേഖരിച്ചു. 42 ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വിപുലമായ ഐഇസി കാന്പയിനുകളും നടന്നു വരുന്നതായും കമ്മീഷൻ യോഗത്തിൽ അറിയിച്ചു.