കയ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ ബസപകടത്തിൽ 12 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസിന് മുന്നിലൂടെ പോയ കാറും നിർത്തിയിട്ടിരുന്ന ബൈക്കുകളും ഇലക്ട്രിക് പോസ്റ്റും മതിലും തകർത്ത് മരത്തിലിടിച്ചാണ് നിന്നത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. ബസിലുണ്ടായിരുന്ന 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി അവിനാഷിന്റെ ഉടമസ്ഥതയിലുള്ള ഡോഗ് ട്രെയിനിംഗ് സെന്ററിന്റെ മതിലും ഗേറ്റും ബോർഡുകളും തകർന്നിട്ടുള്ളത്. ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് സമീപത്തെ കഞ്ഞിക്കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസ് അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവ സമയം സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേർ ബസ് വരുന്നതുകണ്ട് ഓടിമാറുന്നതിനിടയിൽ നെയിംബോർഡ് മറിഞ്ഞുവീണ് ഒരാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട ബസിന് മുന്നിലൂടെ പോയ കാറും നിർത്തിയിട്ടിരുന്ന ബൈക്കുകളും ഇലക്ട്രിക് പോസ്റ്റും മതിലും തകർത്ത് മരത്തിലിടിച്ചാണ് നിന്നത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. ബസിലുണ്ടായിരുന്ന 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി അവിനാഷിന്റെ ഉടമസ്ഥതയിലുള്ള ഡോഗ് ട്രെയിനിംഗ് സെന്ററിന്റെ മതിലും ഗേറ്റും ബോർഡുകളും തകർന്നിട്ടുള്ളത്. ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് സമീപത്തെ കഞ്ഞിക്കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസ് അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവ സമയം സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേർ ബസ് വരുന്നതുകണ്ട് ഓടിമാറുന്നതിനിടയിൽ നെയിംബോർഡ് മറിഞ്ഞുവീണ് ഒരാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.