അന്നമനട: രാഷ്ട്രീയ ബലാബലത്തിന്റെ കാര്യത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന അന്നമനട ഗ്രാമപഞ്ചായത്തിൽ തുറന്ന പോരിന് കച്ചക്കെട്ടുകയാണ് കോണ്‍ഗ്രസ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ഭരണസ്തംഭനം ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളുന്നയിച്ചാണ് എട്ടു അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ പിൻവാതിൽ നിയമനം, പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റൽ, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ അടക്കം നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിക്കുന്നത്. വരും നാളുകളിൽ ഭരണസമിതിയുമായി തുറന്ന പോരിനു അങ്കം കുറിക്കുകയാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 18 അംഗ പശ്ചായത്ത് ഭരണസമിതിയിൽ സ്വതന്ത്രനായി ജയിച്ച വ്യക്തി അടക്കം യുഡിഎഫിനും എൽഡിഎഫിനും ഒന്‍പത് വീതം അംഗങ്ങളാണ് നിലവിലുള്ളത്. നടുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റുമായിരുന്ന എം.കെ. കൃഷ്ണകുമാർ കുറച്ചു നാളുകളായി കോണ്‍ഗ്രസുമായി അകലം പാലിക്കുകയാണ്.
അവിശ്വാസ പ്രമേയം പരിഗണനക്കെടുക്കുന്പോൾ കൃഷ്ണകുമാറിന്റെ നിലപാട് നിർണായകമാകും. പ്രമേയം ചർച്ചക്കെടുക്കുന്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ വോട്ടെടുപ്പിന് പാർട്ടി വിപ്പ് നൽകാനിടയുണ്ട്. വിപ്പ് ലംഘിച്ച് കൃഷ്ണകുമാർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്വം നഷ്ടപ്പെടാനും സാധ്യതയുണ്ട്. യുഡിഎഫ് അംഗങ്ങളായ കെ.കെ. രവിനന്പൂതിരി, വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. ഇക്ബാൽ, ഡേവിസ് കുരിയൻ, സി.കെ. ഷിജു, ലളിതാ ദിവാകരൻ, ആനി ആന്റോ, സുനിതാ സജിവൻ എന്നിവരാണ് അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.
കൃഷ്ണകുമാർ നോട്ടീസിൽ ഒപ്പിടാത്ത സാഹചര്യത്തിൽ അവിശ്വാസം ചർച്ചക്കെടുക്കുന്പോൾ എന്ത് നിലപാടെടുക്കുമെന്നറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ഭരണസ്തംഭനം ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളുന്നയിച്ചാണ് എട്ടു അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ പിൻവാതിൽ നിയമനം, പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റൽ, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ അടക്കം നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിക്കുന്നത്. വരും നാളുകളിൽ ഭരണസമിതിയുമായി തുറന്ന പോരിനു അങ്കം കുറിക്കുകയാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 18 അംഗ പശ്ചായത്ത് ഭരണസമിതിയിൽ സ്വതന്ത്രനായി ജയിച്ച വ്യക്തി അടക്കം യുഡിഎഫിനും എൽഡിഎഫിനും ഒന്‍പത് വീതം അംഗങ്ങളാണ് നിലവിലുള്ളത്. നടുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റുമായിരുന്ന എം.കെ. കൃഷ്ണകുമാർ കുറച്ചു നാളുകളായി കോണ്‍ഗ്രസുമായി അകലം പാലിക്കുകയാണ്.
അവിശ്വാസ പ്രമേയം പരിഗണനക്കെടുക്കുന്പോൾ കൃഷ്ണകുമാറിന്റെ നിലപാട് നിർണായകമാകും. പ്രമേയം ചർച്ചക്കെടുക്കുന്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ വോട്ടെടുപ്പിന് പാർട്ടി വിപ്പ് നൽകാനിടയുണ്ട്. വിപ്പ് ലംഘിച്ച് കൃഷ്ണകുമാർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്വം നഷ്ടപ്പെടാനും സാധ്യതയുണ്ട്. യുഡിഎഫ് അംഗങ്ങളായ കെ.കെ. രവിനന്പൂതിരി, വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. ഇക്ബാൽ, ഡേവിസ് കുരിയൻ, സി.കെ. ഷിജു, ലളിതാ ദിവാകരൻ, ആനി ആന്റോ, സുനിതാ സജിവൻ എന്നിവരാണ് അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.
കൃഷ്ണകുമാർ നോട്ടീസിൽ ഒപ്പിടാത്ത സാഹചര്യത്തിൽ അവിശ്വാസം ചർച്ചക്കെടുക്കുന്പോൾ എന്ത് നിലപാടെടുക്കുമെന്നറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം.