പുത്തൂർ: ദേശീയപാതയിൽ കുട്ടനെല്ലൂർ ചിലങ്ക പാടത്തിനു സമീപം കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കോയന്പത്തൂരിൽനിന്ന് എറണാകുളത്തേക്കു സിമന്റുമായി പോയിരുന്ന ലോറിയാണു മറിഞ്ഞത്.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. ദേശീയ പാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ലോറി മുന്നിൽ പോവുകയായിരുന്ന പച്ചക്കറിലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽനിന്ന് കണ്ടെയ്നർ വേർപ്പെട്ട് റോഡിലേക്കു തെറിച്ചു വീണു. ലോറി എതിർവശത്തെ ട്രാക്കിൽ നിർത്തിയിട്ട ടോറസിൽ ഇടിച്ചു മറിയുകയും ചെയ്തു.
സിമന്റ് ക്യാപ്സുൾ കയറ്റിയ കണ്ടെയ്നർ ആദ്യം ഉയർത്താനായില്ല. പിന്നീട് കോയന്പത്തൂരിലെ കന്പനിയിൽ നിന്ന് ക്രെയിൻ എത്തിച്ച ശേഷമാണു മാറ്റിയത്. മണിക്കൂറുകളോളം ഗതാഗതവും സ്തംഭിച്ചു. ഒല്ലൂർ പോലീസും ഹൈവേ പോലിസും സ്ഥലത്ത് എത്തിയിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. ദേശീയ പാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ലോറി മുന്നിൽ പോവുകയായിരുന്ന പച്ചക്കറിലോറിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽനിന്ന് കണ്ടെയ്നർ വേർപ്പെട്ട് റോഡിലേക്കു തെറിച്ചു വീണു. ലോറി എതിർവശത്തെ ട്രാക്കിൽ നിർത്തിയിട്ട ടോറസിൽ ഇടിച്ചു മറിയുകയും ചെയ്തു.
സിമന്റ് ക്യാപ്സുൾ കയറ്റിയ കണ്ടെയ്നർ ആദ്യം ഉയർത്താനായില്ല. പിന്നീട് കോയന്പത്തൂരിലെ കന്പനിയിൽ നിന്ന് ക്രെയിൻ എത്തിച്ച ശേഷമാണു മാറ്റിയത്. മണിക്കൂറുകളോളം ഗതാഗതവും സ്തംഭിച്ചു. ഒല്ലൂർ പോലീസും ഹൈവേ പോലിസും സ്ഥലത്ത് എത്തിയിരുന്നു.