സ്വന്തം ലേഖകൻ
ദോഹ: ലോകകപ്പിന്റെ ആവേശം അലയടിക്കുന്ന ഖത്തറിൽ മലയാളികൾ മാത്രമല്ല വിവിധ ടീമുകളുടെ ആരാധകരും മുണ്ടുടുത്ത് കാൽപന്ത് മഹോത്സവത്തിന്റെ പൂരപ്പറമ്പ് ചുറ്റുന്നു. ഖത്തർ ലോകകപ്പിന് മലയാളിത്തനിമ പകരുക എന്ന ലക്ഷ്യത്തോടെയാണു മലയാളികളുടെ തലയിൽ വിവിധ ടീമുകളുടെ മുണ്ട് എന്ന ആശയത്തിന്റെ ലഡു പൊട്ടിയത്. ഖത്തറിലെ മലയാളികൾ തന്നെയാണ് മുണ്ടിന്റെ ഡിസൈനും വിശദമായ രൂപരേഖകളും തയാറാക്കിയത്.
കണ്ണൂരിലെ ഗജാനന സൂപ്പർ നെറ്റ് ഹോൾസെയിൽ മുണ്ട് ഡീലർമാരാണ് പ്രൊഡക്ഷൻ ഏറ്റെടുത്തത്. തമിഴ്നാട്ടിലെ ഈ റോഡിലുള്ള അവരുടെ പ്രൊഡക്ഷൻ യൂണിറ്റിൽ ഹൈ ക്വാളിറ്റി കോട്ടൺ ഉപയോഗിച്ചാണ് മുണ്ടുകൾ നിർമിച്ചിട്ടുള്ളത്. അതിൽ സ്ക്രീൻ പ്രിന്റ് ചെയ്ത് സിലിക്കൺ വാഷ് കഴിഞ്ഞശേഷമാണ് മുണ്ടുകൾ പായ്ക്ക് ചെയ്യുന്നത്. തുടർന്ന് ഇവ ഖത്തറിലേക്കു കയറ്റി അയക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഖത്തറിൽ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഈ മുണ്ടുകൾ ലഭ്യമാണ്.
അർജന്റീന, ബ്രസീൽ, ജർമ നി, പോർച്ചുഗൽ തുടങ്ങിയ സൂപ്പർ ടീമുകളുടെ ജഴ്സിയുടെ നിറത്തിലുള്ള മുണ്ടുകൾ വിപണിയിലുണ്ട്. പരമ്പരാഗത അറബ് വസ്ത്രത്തിന്റെ രൂപത്തിൽ വിവിധ രാജ്യങ്ങളുടെ ജഴ്സികളുടെ നിറമുള്ള വസ്ത്രങ്ങൾ ഖത്തർ വിപണിയിൽ നേരത്തെ ലഭ്യമായിരുന്നു. ഇതോടൊപ്പം കേരളത്തിൽ നിന്നുള്ള മുണ്ടുകളും ഖത്തറിൽ എത്തുന്ന വിവിധ രാജ്യങ്ങളിലെ ആരാധകർക്കു പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഖത്തർ ലോകകപ്പിന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഫാൻ മുണ്ടുകൾ. സ്റ്റേഡിയത്തിലും ഈ മുണ്ടുടുത്തവരെ ധാരാളമായി കാണാം.
ദോഹ: ലോകകപ്പിന്റെ ആവേശം അലയടിക്കുന്ന ഖത്തറിൽ മലയാളികൾ മാത്രമല്ല വിവിധ ടീമുകളുടെ ആരാധകരും മുണ്ടുടുത്ത് കാൽപന്ത് മഹോത്സവത്തിന്റെ പൂരപ്പറമ്പ് ചുറ്റുന്നു. ഖത്തർ ലോകകപ്പിന് മലയാളിത്തനിമ പകരുക എന്ന ലക്ഷ്യത്തോടെയാണു മലയാളികളുടെ തലയിൽ വിവിധ ടീമുകളുടെ മുണ്ട് എന്ന ആശയത്തിന്റെ ലഡു പൊട്ടിയത്. ഖത്തറിലെ മലയാളികൾ തന്നെയാണ് മുണ്ടിന്റെ ഡിസൈനും വിശദമായ രൂപരേഖകളും തയാറാക്കിയത്.
കണ്ണൂരിലെ ഗജാനന സൂപ്പർ നെറ്റ് ഹോൾസെയിൽ മുണ്ട് ഡീലർമാരാണ് പ്രൊഡക്ഷൻ ഏറ്റെടുത്തത്. തമിഴ്നാട്ടിലെ ഈ റോഡിലുള്ള അവരുടെ പ്രൊഡക്ഷൻ യൂണിറ്റിൽ ഹൈ ക്വാളിറ്റി കോട്ടൺ ഉപയോഗിച്ചാണ് മുണ്ടുകൾ നിർമിച്ചിട്ടുള്ളത്. അതിൽ സ്ക്രീൻ പ്രിന്റ് ചെയ്ത് സിലിക്കൺ വാഷ് കഴിഞ്ഞശേഷമാണ് മുണ്ടുകൾ പായ്ക്ക് ചെയ്യുന്നത്. തുടർന്ന് ഇവ ഖത്തറിലേക്കു കയറ്റി അയക്കുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഖത്തറിൽ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഈ മുണ്ടുകൾ ലഭ്യമാണ്.
അർജന്റീന, ബ്രസീൽ, ജർമ നി, പോർച്ചുഗൽ തുടങ്ങിയ സൂപ്പർ ടീമുകളുടെ ജഴ്സിയുടെ നിറത്തിലുള്ള മുണ്ടുകൾ വിപണിയിലുണ്ട്. പരമ്പരാഗത അറബ് വസ്ത്രത്തിന്റെ രൂപത്തിൽ വിവിധ രാജ്യങ്ങളുടെ ജഴ്സികളുടെ നിറമുള്ള വസ്ത്രങ്ങൾ ഖത്തർ വിപണിയിൽ നേരത്തെ ലഭ്യമായിരുന്നു. ഇതോടൊപ്പം കേരളത്തിൽ നിന്നുള്ള മുണ്ടുകളും ഖത്തറിൽ എത്തുന്ന വിവിധ രാജ്യങ്ങളിലെ ആരാധകർക്കു പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഖത്തർ ലോകകപ്പിന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഫാൻ മുണ്ടുകൾ. സ്റ്റേഡിയത്തിലും ഈ മുണ്ടുടുത്തവരെ ധാരാളമായി കാണാം.