ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തലത്തിൽ നടത്തിയ ജനസമക്ഷം 2022 അദാലത്തിൽ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും. ജില്ലയിൽ മൂന്നാമതായി നടന്ന താലൂക്ക് അദാലത്തിൽ 47 അപേക്ഷകളാണ് പരിഗണിച്ചത്. റവന്യു, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, സാമൂഹ്യനീതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണു പരിഗണിച്ചത്.
റവന്യൂ വകുപ്പുപ്പിൽ ആറ് അപേക്ഷകൾ നേരിട്ട് തീർപ്പാക്കി. മറ്റു പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിനു മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ജില്ലാകളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി.
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിൽ അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, ആർഡിഒ എം.കെ. ഷാജി, തഹസിൽദാർ കെ. ശാന്തകുമാരി, മറ്റുവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
റവന്യൂ വകുപ്പുപ്പിൽ ആറ് അപേക്ഷകൾ നേരിട്ട് തീർപ്പാക്കി. മറ്റു പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിനു മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ജില്ലാകളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി.
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിൽ അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, ആർഡിഒ എം.കെ. ഷാജി, തഹസിൽദാർ കെ. ശാന്തകുമാരി, മറ്റുവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.