നിലന്പൂർ: ആരോഗ്യവകുപ്പിലെയും ശിശുക്ഷേമ വകുപ്പിലെയും ജീവനക്കാർക്കെതിരേ പരാതിയുമായി നിലന്പൂർ നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്.
അഞ്ചാംപനി പ്രതിരോധ ബോധവത്ക്കരണത്തിന്റെ പേരിൽ നിലന്പൂർ പാട്ടുത്സവ സ്വാഗതസംഘത്തിലേക്കു ആശാവോളണ്ടിയർമാരെയും അങ്കണവാടി വർക്കർമാരെയും വിളിച്ചുകൂട്ടിയതിനെതിരെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ വനിത ശിശുവികസന ഓഫീസർക്കും പ്രതിപക്ഷ നേതാവ് പരാതി നൽകിയത്.
അങ്കണവാടി വർക്കർമാരെയും ആശാ വോളണ്ടിയർമാരെയും തെറ്റിദ്ധരിപ്പിച്ച് അഞ്ചാംപനി പ്രതിരോധത്തിന്റെ പേരിൽ പാട്ടുത്സവ സ്വാഗതസംഘ യോഗത്തിനു നിലന്പൂർ ടിബിയിലേക്കു വിളിച്ചുകൂട്ടിയെന്നും ഇതു ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അഞ്ചാംപനി പ്രതിരോധ ബോധവത്ക്കരണത്തിന്റെ പേരിൽ നിലന്പൂർ പാട്ടുത്സവ സ്വാഗതസംഘത്തിലേക്കു ആശാവോളണ്ടിയർമാരെയും അങ്കണവാടി വർക്കർമാരെയും വിളിച്ചുകൂട്ടിയതിനെതിരെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ വനിത ശിശുവികസന ഓഫീസർക്കും പ്രതിപക്ഷ നേതാവ് പരാതി നൽകിയത്.
അങ്കണവാടി വർക്കർമാരെയും ആശാ വോളണ്ടിയർമാരെയും തെറ്റിദ്ധരിപ്പിച്ച് അഞ്ചാംപനി പ്രതിരോധത്തിന്റെ പേരിൽ പാട്ടുത്സവ സ്വാഗതസംഘ യോഗത്തിനു നിലന്പൂർ ടിബിയിലേക്കു വിളിച്ചുകൂട്ടിയെന്നും ഇതു ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.