നിലന്പൂർ: കനോലി ഇക്കോ ടൂറിസം പ്രദേശം വന സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്നും മുറിച്ച മരങ്ങൾക്ക് പകരമായി മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
നിലന്പൂർ അരുവാക്കോട് ഇക്കോ ടൂറിസം മേഖലയിൽ കെട്ടിട നിർമാണത്തിനു മരങ്ങൾ മുറിക്കുന്നതു താത്കാലികമായി നിർത്തിവച്ചുവെന്നു പറയുന്നതു വിശ്വസനീയമല്ലന്നും മുറിച്ച മരങ്ങൾക്കു പകരമായി മരങ്ങൾ വച്ചു പിടിപ്പിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപെട്ടു. മരങ്ങൾ മുറിച്ചവരിൽ നിന്നു നഷ്ടം ഈടാക്കണമെന്നും ആവശ്യപ്പെട്ടു. വനവകുപ്പിന് ആർആർടി, ഫോറസ്റ്റ് ഫോഴ്സ്, ആനിമൽ ഹോസ്പിറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിലുള്ള ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ മൂന്നു കെട്ടിടങ്ങളും വുഡ് കോംപ്ലക്സ് കെട്ടിടങ്ങളും ഉപയോഗപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഡ്വ. പി.എ. പൗരൻ, ആർ.കെ മലയത്ത്, മുസ്തഫ കളത്തുംപടിക്കൽ, രാജേഷ് കെ. ഒടായിക്കൽ, മുസ്തഫ മന്പാട്, അബ്ദുൾ സലാം ഓമാനൂർ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. സംഘം ഡിവിഷണൽ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സർവേറ്റർക്കു നിവേദനം നൽകി.
നിലന്പൂർ അരുവാക്കോട് ഇക്കോ ടൂറിസം മേഖലയിൽ കെട്ടിട നിർമാണത്തിനു മരങ്ങൾ മുറിക്കുന്നതു താത്കാലികമായി നിർത്തിവച്ചുവെന്നു പറയുന്നതു വിശ്വസനീയമല്ലന്നും മുറിച്ച മരങ്ങൾക്കു പകരമായി മരങ്ങൾ വച്ചു പിടിപ്പിക്കണമെന്നും പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപെട്ടു. മരങ്ങൾ മുറിച്ചവരിൽ നിന്നു നഷ്ടം ഈടാക്കണമെന്നും ആവശ്യപ്പെട്ടു. വനവകുപ്പിന് ആർആർടി, ഫോറസ്റ്റ് ഫോഴ്സ്, ആനിമൽ ഹോസ്പിറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിലുള്ള ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ മൂന്നു കെട്ടിടങ്ങളും വുഡ് കോംപ്ലക്സ് കെട്ടിടങ്ങളും ഉപയോഗപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഡ്വ. പി.എ. പൗരൻ, ആർ.കെ മലയത്ത്, മുസ്തഫ കളത്തുംപടിക്കൽ, രാജേഷ് കെ. ഒടായിക്കൽ, മുസ്തഫ മന്പാട്, അബ്ദുൾ സലാം ഓമാനൂർ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. സംഘം ഡിവിഷണൽ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സർവേറ്റർക്കു നിവേദനം നൽകി.