പുത്തൂർ: എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വർണാഭമായി. ഷഷ്ഠി ആഘോഷത്തിന് തുടക്കം കുറിച്ച് പുലർച്ചെ മൂന്നിന് നാദസ്വരമേളത്തോടെ ദേവന്റെ പള്ളിയുണർത്തൽ തുടർന്ന് വിശേഷാൽ പൂജകൾ, 101 കതിനവെടികൾ, ഇളനീർ അഭിഷേകാദികൾ എന്നി ക്ഷേത്രാചാര ചടങ്ങുകൾ നടന്നു. രാവിലെ 10 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പീലിക്കാവടി, പൂക്കാവടി, ചിന്ത് കാവടി എന്നിവ നാദസ്വരത്തിന്റെയും ശിങ്കാരിമേളത്തിന്റെയും ബാന്റ് വാദ്യത്തിന്റെയും അകന്പടിയിൽ ക്ഷേത്രപറന്പിൽ പ്രവേശിച്ചു.
ഷഷ്ഠി ആഘോഷ ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ വടക്കേടത്ത് പെരുന്പടപ്പ് മനയ്ക്കൽ കേശവൻ നന്പൂതിരിപ്പാട്, മനയ്ക്കൽ ഹരി നന്പൂതിരി, ക്ഷേത്രം മേൽശാന്തി ഗോപിനാഥൻ വരിക്കാശേരിമന, രക്ഷാധികാരി എം. കരുണാകര മേനോൻ, ക്ഷേത്രം പ്രസിഡന്റ് എൻ.എം. മനോഹരൻ, വൈസ് പ്രസിഡന്റ് സി.എൻ. സുധീർകുമാർ, സെക്രട്ടറി സി.ബി. ഗിജോഷ്, എൻ.വി. രാധാകൃഷ്ണൻ, മറ്റ് ഭരണസമിതി അംഗങ്ങൾ കമ്മറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ഷഷ്ഠി ആഘോഷ ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ വടക്കേടത്ത് പെരുന്പടപ്പ് മനയ്ക്കൽ കേശവൻ നന്പൂതിരിപ്പാട്, മനയ്ക്കൽ ഹരി നന്പൂതിരി, ക്ഷേത്രം മേൽശാന്തി ഗോപിനാഥൻ വരിക്കാശേരിമന, രക്ഷാധികാരി എം. കരുണാകര മേനോൻ, ക്ഷേത്രം പ്രസിഡന്റ് എൻ.എം. മനോഹരൻ, വൈസ് പ്രസിഡന്റ് സി.എൻ. സുധീർകുമാർ, സെക്രട്ടറി സി.ബി. ഗിജോഷ്, എൻ.വി. രാധാകൃഷ്ണൻ, മറ്റ് ഭരണസമിതി അംഗങ്ങൾ കമ്മറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.