കൊച്ചി: കൊച്ചിയുടെ തീരാദുരിതമായ വെള്ളക്കെട്ട് പ്രശ്ന പരിഹാരത്തിന് ചെന്നൈ മാതൃക സ്വീകരിക്കാൻ കോർപറേഷൻ ആലോചിക്കുന്നു. വർഷത്തിൽ ഒരു തവണ കോരുന്നതിന് പകരം ഇടവേളകളില്ലാതെ വർഷം മുഴുവൻ കാന വൃത്തിയാക്കുന്ന ചെന്നൈയിലെ രീതി നടപ്പാക്കാനാണ് ആലോചന. ഇതു സംബന്ധിച്ച് ഇന്നു ചേർന്ന കൗണ്‍സിൽ യോഗം തത്വത്തിൽ അംഗീകാരം നൽകി.
പദ്ധതി സംബന്ധിച്ച് പഠനം നടത്താൻ കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യുട്ടിവ് എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചെന്നൈയിലേക്ക് അയയ്ക്കുമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു. ചെന്നൈയിലെ പ്രളയത്തിനു ശേഷം വർഷം മുഴുവനുള്ള കാന ക്ലീനിംഗ് ഫലം കണ്ടിരുന്നു.
തമിഴ്നാട് സ്വദേശിയായ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടതിനാലാണ് ഈ പദ്ധതിയെ കുറിച്ച് ആലോചിച്ചതെന്നും മേയർ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് പഠനം നടത്താൻ കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യുട്ടിവ് എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചെന്നൈയിലേക്ക് അയയ്ക്കുമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു. ചെന്നൈയിലെ പ്രളയത്തിനു ശേഷം വർഷം മുഴുവനുള്ള കാന ക്ലീനിംഗ് ഫലം കണ്ടിരുന്നു.
തമിഴ്നാട് സ്വദേശിയായ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടതിനാലാണ് ഈ പദ്ധതിയെ കുറിച്ച് ആലോചിച്ചതെന്നും മേയർ പറഞ്ഞു.