പെരുമ്പാവൂർ: കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പെരുമ്പാവൂർ പോലീസ് പിടികൂടി. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് രജീഷ് (34) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മുളവൂർ വട്ടക്കട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് മുഹമ്മദ് റാഫി എന്നിവരെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ഒക്ടോബർ 29ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവൈരാണിക്കുളം ഭാഗത്തുകൂടി വരികയായിരുന്ന തണ്ടേക്കാട് സ്വദേശിയുടെ കാറിനു മുന്നിൽ പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ടു. തുടർന്ന് കാറിൽ നിന്ന് ഇയാളെ ബലമായി പിടിച്ചിറക്കി വാഹനം തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഒക്ടോബർ 29ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവൈരാണിക്കുളം ഭാഗത്തുകൂടി വരികയായിരുന്ന തണ്ടേക്കാട് സ്വദേശിയുടെ കാറിനു മുന്നിൽ പ്രതികൾ സഞ്ചരിച്ച വാഹനം കുറുകെയിട്ടു. തുടർന്ന് കാറിൽ നിന്ന് ഇയാളെ ബലമായി പിടിച്ചിറക്കി വാഹനം തട്ടിക്കൊണ്ടു പോവുകയായിരുന്നു.