കോലഞ്ചേരി: കോലഞ്ചേരിക്കു സമീപം പാറേപ്പീടികയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു. മണിയാട്ടുശേരിൽ ഓമനയെയാണ് ഇന്നലെ പുലർച്ചെ അഞ്ചിന് വീട്ടുമുറ്റത്ത് വച്ച് ആക്രമിച്ച് വീഴ്ത്തി അജ്ഞാതൻ സ്വർണം കവർന്നത്. കഴുത്തിലുണ്ടായിരുന്ന രണ്ടുപവൻ തൂക്കമുള്ള മാലയുടെ പകുതിയിലധികം മോഷ്ടാവ് പൊട്ടിച്ചെടുത്തു. മക്കൾ വീട്ടിലില്ലാതിരുന്നതിനാൽ തൊട്ടുചേർന്ന് താമസിക്കുന്ന സഹോദരിയുടെ വീട്ടിലാണ് ഓമന രാത്രിയിൽ കഴിഞ്ഞത്.
പുലർച്ചെ അഞ്ചിന് സ്വന്തം വീട്ടിലെത്തി വാതിൽ തുറക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അജ്ഞാതന്റെ ആക്രമണം. ബലപ്രയോഗത്തനിടെ ഓമനയെ മുറ്റത്തേയ്ക്ക് തള്ളിയിട്ടു. വൈദ്യതി ഇല്ലാതിരുന്നതിനാൽ ഇരുട്ടായിരുന്നെന്നും ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നുമാണ് ഓമന പറയുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു
പുലർച്ചെ അഞ്ചിന് സ്വന്തം വീട്ടിലെത്തി വാതിൽ തുറക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അജ്ഞാതന്റെ ആക്രമണം. ബലപ്രയോഗത്തനിടെ ഓമനയെ മുറ്റത്തേയ്ക്ക് തള്ളിയിട്ടു. വൈദ്യതി ഇല്ലാതിരുന്നതിനാൽ ഇരുട്ടായിരുന്നെന്നും ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നുമാണ് ഓമന പറയുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു