കോതമംഗലം: കുറ്റിലഞ്ഞി എംഇഎസ് സ്കൂൾ അടച്ചുപൂട്ടി കോളജാക്കുന്ന മാനേജുമെന്റ് നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളെത്തിയത് വാക്കുതർക്കത്തിനും ബഹളത്തിനും ഇടയാക്കി. എൽകെജി മുതൽ അഞ്ചാം ക്ലാസു വരെ 110 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചിട്ടില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞതും സാന്പത്തികബാധ്യതയുമാണ് അടച്ചുപൂട്ടാൻ കാരണമെന്ന് മാനേജ്മെന്റ് പറയുന്നു. എട്ടു വർഷമായി പ്രവർത്തിക്കുന്ന സ്കൂളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ഈ അധ്യയന വർഷം തീരുന്ന മാർച്ചു വരെ സ്കൂൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ സ്കൂൾ അടച്ചുപൂട്ടുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധവുമായി രംഗത്തുവന്ന ഒരു വിഭാഗം രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെ ചേർത്തപ്പോൾ ഇക്കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്നാണ് ഇവരുടെ പരാതി. എംഇഎസിന് അനുവദിച്ച പുതിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം തുടങ്ങിയതോടെയാണ് സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തലപൊക്കിയത്. കോളജിന്റെ പ്രവർത്തനത്തിന് സൗകര്യം ഒരുക്കാനായി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പെരുവഴിയിലാക്കുകയാണെന്ന് രക്ഷിതാക്കളുടെ ആരോപണം.
ഈ അധ്യയന വർഷം തീരുന്ന മാർച്ചു വരെ സ്കൂൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ സ്കൂൾ അടച്ചുപൂട്ടുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധവുമായി രംഗത്തുവന്ന ഒരു വിഭാഗം രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളെ ചേർത്തപ്പോൾ ഇക്കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്നാണ് ഇവരുടെ പരാതി. എംഇഎസിന് അനുവദിച്ച പുതിയ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം തുടങ്ങിയതോടെയാണ് സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തലപൊക്കിയത്. കോളജിന്റെ പ്രവർത്തനത്തിന് സൗകര്യം ഒരുക്കാനായി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പെരുവഴിയിലാക്കുകയാണെന്ന് രക്ഷിതാക്കളുടെ ആരോപണം.