തൊടുപുഴ: മുസ്ലിംലീഗിൽ പൊട്ടിത്തെറി. കാർഷിക വികസന ബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കം കൂടുതൽ രൂക്ഷമായി. ബാങ്ക് ഡയറക്ടർമാരായ പി.എൻ. സീതി, കെ.എം. സലിം, സഫിയ ജബ്ബാർ എന്നിവരെ പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നു നീക്കം ചെയ്തതായി കാണിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നു കഴിഞ്ഞ ദിവസം പ്രസ്താവന നൽകിയിരുന്നു.
കാർഷിക വികസന ബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്നാണ് നടപടി. പാർട്ടിയുടെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയുടെ ബന്ധുവിന് നിയമനം നൽകിയതിനെത്തുടർന്നു യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ പഴേരിയടക്കം ആറുപേർ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനങ്ങൾ രാജിവച്ചിരുന്നു. കൂടുതൽപേർ രാജിഭീഷണിയുമായി രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു.
ഇതേത്തുടർന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ബാങ്ക് ഡയറക്ടർമാരെ സ്ഥാനങ്ങളിൽനിന്നു നീക്കിയത്. പി.എൻ. സീതി മുസ്ലിംലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റും കെ.എം. സലിം സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സഫിയ ജബ്ബാർ മുൻ നഗരസഭ ചെയർപേഴ്സണും നിലവിൽ കൗണ്‍സിലറും വനിത ലീഗ് ജില്ലാ ഭാരവാഹിയുമാണ്.
കാർഷിക വികസന ബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്നാണ് നടപടി. പാർട്ടിയുടെ ഉന്നതസ്ഥാനത്തുള്ള വ്യക്തിയുടെ ബന്ധുവിന് നിയമനം നൽകിയതിനെത്തുടർന്നു യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ പഴേരിയടക്കം ആറുപേർ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനങ്ങൾ രാജിവച്ചിരുന്നു. കൂടുതൽപേർ രാജിഭീഷണിയുമായി രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു.
ഇതേത്തുടർന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ബാങ്ക് ഡയറക്ടർമാരെ സ്ഥാനങ്ങളിൽനിന്നു നീക്കിയത്. പി.എൻ. സീതി മുസ്ലിംലീഗ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റും കെ.എം. സലിം സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സഫിയ ജബ്ബാർ മുൻ നഗരസഭ ചെയർപേഴ്സണും നിലവിൽ കൗണ്‍സിലറും വനിത ലീഗ് ജില്ലാ ഭാരവാഹിയുമാണ്.