തൊടുപുഴ: ജില്ലയിൽ പന്നിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. രോഗപ്രതിരോധത്തിന്റെ ഭാഗമായി നൂറുകണക്കിനു പന്നികളെ ശാസ്ത്രീയമായ പരിശോധനകളില്ലാതെ കൊന്നൊടുക്കുന്നത് ഈ മേഖലയിൽ ഉപജീവനം കണ്ടെത്തുന്ന നിരവധി തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഭാരിച്ച സാന്പത്തിക ബാധ്യത വരുത്തിവയ്ക്കും.
ഭൂരിഭാഗം ഫാമുകളും ബാങ്ക് വായ്പയും മറ്റുമെടുത്താണ് നടത്തുന്നത്. അതിനാൽ ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഫാമുകൾ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ച് പന്നികളെ കൊല്ലുന്ന കാര്യത്തിൽ പക്ഷപാതപരമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നു പരാതി ഉയരുന്നതിനാൽ ഇക്കാര്യത്തിൽ നീതിപൂർവമായ സമീപനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി ജില്ലാകളക്ടർക്കു കത്ത് നൽകി.
ഭൂരിഭാഗം ഫാമുകളും ബാങ്ക് വായ്പയും മറ്റുമെടുത്താണ് നടത്തുന്നത്. അതിനാൽ ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഫാമുകൾ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ച് പന്നികളെ കൊല്ലുന്ന കാര്യത്തിൽ പക്ഷപാതപരമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നു പരാതി ഉയരുന്നതിനാൽ ഇക്കാര്യത്തിൽ നീതിപൂർവമായ സമീപനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി ജില്ലാകളക്ടർക്കു കത്ത് നൽകി.