+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അടുത്തമാസം: മന്ത്രി രാജീവ്

കൊച്ചി: പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം അടുത്തമാസം നിലവിൽ വരുമെന്ന് മന്ത്രി പി. രാജീവ്. കെല്‍ട്രോണ്‍ മുന്‍കൈ എടുത്താണ് പ്ലാറ്റ്ഫോം രൂപ
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം  അടുത്തമാസം: മന്ത്രി രാജീവ്
കൊച്ചി: പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം അടുത്തമാസം നിലവിൽ വരുമെന്ന് മന്ത്രി പി. രാജീവ്. കെല്‍ട്രോണ്‍ മുന്‍കൈ എടുത്താണ് പ്ലാറ്റ്ഫോം രൂപീകരിക്കുന്നത്. ഈ പ്ലാറ്റ്ഫോം വഴി ബാംബൂ ഉത്പന്നങ്ങള്‍ വിപണിയിലേക്കു കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മൈതാനിയില്‍ ആരംഭിച്ച 19-ാമത് കേരള ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബാംബൂ കോര്‍പറേഷന്‍റെ യൂ ട്യൂബ് ചാനലിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കേരള ബാംബൂ എന്ന പേരില്‍ മുളയെ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ അവതരിപ്പിക്കും. പ്രിന്‍റിംഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ മുളയുടെ ആവശ്യം കൂടുതലാണ്. വനനിയമങ്ങള്‍ മൂലം മുള വെട്ടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സാരമായ നിയന്ത്രണങ്ങളുണ്ട്. മന്ത്രിസഭാ തലത്തില്‍ ഇതില്‍ ഇളവു നല്‍കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഡിസംബര്‍ നാലു വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.

180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍ കുമാര്‍ പങ്കെടുത്തു.