പെരിന്തൽമണ്ണ: ഒരു കിലോ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്തിയ രണ്ടു പേർ പിടിയിൽ. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടർന്നു പോലീസ് നടത്തിയ വാഹന പരിശോധനയിൽ താഴെക്കോട് കാപ്പുമുഖത്ത് വച്ചാണ് കാസർഗോഡ് സ്വദേശി ആയിഷ മൻസിലിൽ വസീമുദീൻ, താമരശേരി സ്വദേശി കരിന്പനക്കൽ വീട്ടിൽ മുഹമ്മദ് സാലി എന്നിവരെ പെരിന്തൽമണ്ണ സിഐ അലവി, എസ്ഐ യാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുഎഇയിൽ നിന്നു കോയന്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദീനെ മുഹമ്മദ് സാലി കോയന്പത്തൂരിൽ പോയി കാറിൽ കൊണ്ടുവരവെയാണ് താഴെക്കൊട് കാപ്പുമുഖത്ത് വച്ച് പെരിന്തൽമണ്ണ പോലീസ് ഇവരെ പിടികൂടിയത്. സ്വർണം മൂന്നു ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് വസിമുദീൻ ഗൾഫിൽ നിന്നു കൊണ്ടുവന്നത്. സിഐ അലവി, എസ്ഐ യാസർ എന്നിവരെ കൂടാതെ എഎസ്ഐ വിശ്വംഭരൻ, എസ്സിപിഒ ജയമണി, കെ.എസ് ഉല്ലാസ്, സിപിഒമാരായ മുഹമ്മദ് ഷജീർ, ഷഫീഖ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
യുഎഇയിൽ നിന്നു കോയന്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദീനെ മുഹമ്മദ് സാലി കോയന്പത്തൂരിൽ പോയി കാറിൽ കൊണ്ടുവരവെയാണ് താഴെക്കൊട് കാപ്പുമുഖത്ത് വച്ച് പെരിന്തൽമണ്ണ പോലീസ് ഇവരെ പിടികൂടിയത്. സ്വർണം മൂന്നു ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് വസിമുദീൻ ഗൾഫിൽ നിന്നു കൊണ്ടുവന്നത്. സിഐ അലവി, എസ്ഐ യാസർ എന്നിവരെ കൂടാതെ എഎസ്ഐ വിശ്വംഭരൻ, എസ്സിപിഒ ജയമണി, കെ.എസ് ഉല്ലാസ്, സിപിഒമാരായ മുഹമ്മദ് ഷജീർ, ഷഫീഖ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.