ഏലൂർ: ഏലൂർ അഗ്നി രക്ഷാ നിലയത്തിലെ കുടിവെളളം മുട്ടിച്ചവർക്കെതിരേ നിലയം സ്റ്റേഷൻ ഓഫീസർ പോലീസിൽ പരാതി നൽകി. ഏലൂർ അഗ്നിരക്ഷാ നിലയം സ്ഥിതിചെയ്യുന്ന പതാളം എച്ച്ഐ എൽ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള സ്ഥലത്താണ്.
2017 മുതൽ എച്ച് ഐഎല്ലിൽ നിന്നാണ് അഗ്നി രക്ഷാ നിലയത്തിലേക്ക് കുടിവെള്ളമെത്തുന്നത്. ഇതര ജില്ലകളിൽനിന്നും നിലയത്തിൽ ജോലി ചെയ്യുന്നവർക്ക് കുടിവെള്ളം അത്യന്താപേക്ഷിതമാണ്്. എച്ച്ഐഎൽ കാമ്പൗണ്ടിൽ നിലയത്തിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ഇന്നലെ തകർത്ത നിലയിൽ കണ്ടെത്തി.
നിലയം ജീവനക്കാർ പൈപ്പ് നന്നാക്കാൻ ശ്രമിച്ചപ്പോൾ എച്ച് ഐഎൽ സെക്യൂരി ജീവനക്കാരൻ തടഞ്ഞു. അതിനാൽ പൈപ്പ് നന്നാക്കാൻ കഴിഞ്ഞില്ല. നിലയത്തിലെ കുടിവെള്ളം മുടക്കിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുകയും വേണമെന്നാവശ്യപ്പെട്ട് ഏലൂർഅഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഏലൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
2017 മുതൽ എച്ച് ഐഎല്ലിൽ നിന്നാണ് അഗ്നി രക്ഷാ നിലയത്തിലേക്ക് കുടിവെള്ളമെത്തുന്നത്. ഇതര ജില്ലകളിൽനിന്നും നിലയത്തിൽ ജോലി ചെയ്യുന്നവർക്ക് കുടിവെള്ളം അത്യന്താപേക്ഷിതമാണ്്. എച്ച്ഐഎൽ കാമ്പൗണ്ടിൽ നിലയത്തിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ഇന്നലെ തകർത്ത നിലയിൽ കണ്ടെത്തി.
നിലയം ജീവനക്കാർ പൈപ്പ് നന്നാക്കാൻ ശ്രമിച്ചപ്പോൾ എച്ച് ഐഎൽ സെക്യൂരി ജീവനക്കാരൻ തടഞ്ഞു. അതിനാൽ പൈപ്പ് നന്നാക്കാൻ കഴിഞ്ഞില്ല. നിലയത്തിലെ കുടിവെള്ളം മുടക്കിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുകയും വേണമെന്നാവശ്യപ്പെട്ട് ഏലൂർഅഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഏലൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.