അങ്കമാലി: നഗരസഭയിൽ കുടിവെള്ളം ലഭ്യമാക്കാനായി വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത് മൂന്നെണ്ണം പക്ഷേ അവ ഒന്നും തന്നെ പ്രവർത്തനക്ഷമമല്ല. നഗരസഭാ കവാടം, താലൂക്ക് ആശുപത്രി, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് ഈ വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. 11,92,000 രൂപ ചിലവാക്കിയാണ് ഇവയെല്ലാം സ്ഥാപിച്ചിരിക്കുന്നത്.
നഗരസഭാ കവാടത്തിന് മുന്നിൽ സ്ഥാപിച്ച വാട്ടർ എടിഎമ്മിൽ നിന്ന് ട്രാൻസ്പോർട്ട് യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ആണ് നിൽക്കുന്നത്. താലൂക്കാശുപത്രിയിലെത് നൂറുകണക്കിന് രോഗികൾക്ക് പ്രയോജനപ്പെടണമെന്ന രീതിയിലാണ് സ്ഥാപിച്ചത്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ശുദ്ധജലം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് നായത്തോട് ജംഗ്ഷനിലുള്ള ചിൽഡ്രൻസ് പാർക്കിൽ വാട്ടർ എടിഎമ്മുകൾ സാധിച്ചത്. ഇവയിൽനിന്ന് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ജലദൗർലഭ്യം നേരിടുന്ന ഘട്ടത്തിൽ അവ വളരെ പെട്ടെന്ന് തന്നെ പ്രവർത്തനസജ്ജം ആക്കണമെന്ന് മുൻ നഗരസഭാ കൗൺസിലർ ടി.ടി. ദേവസിക്കുട്ടി നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
നഗരസഭാ കവാടത്തിന് മുന്നിൽ സ്ഥാപിച്ച വാട്ടർ എടിഎമ്മിൽ നിന്ന് ട്രാൻസ്പോർട്ട് യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ആണ് നിൽക്കുന്നത്. താലൂക്കാശുപത്രിയിലെത് നൂറുകണക്കിന് രോഗികൾക്ക് പ്രയോജനപ്പെടണമെന്ന രീതിയിലാണ് സ്ഥാപിച്ചത്.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ശുദ്ധജലം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് നായത്തോട് ജംഗ്ഷനിലുള്ള ചിൽഡ്രൻസ് പാർക്കിൽ വാട്ടർ എടിഎമ്മുകൾ സാധിച്ചത്. ഇവയിൽനിന്ന് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ജലദൗർലഭ്യം നേരിടുന്ന ഘട്ടത്തിൽ അവ വളരെ പെട്ടെന്ന് തന്നെ പ്രവർത്തനസജ്ജം ആക്കണമെന്ന് മുൻ നഗരസഭാ കൗൺസിലർ ടി.ടി. ദേവസിക്കുട്ടി നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.