പറവൂര്‍: കൗമാരകലാ മാമാങ്കത്തിന് മൂത്തകുന്നം ഒരുങ്ങി. റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിനു നാളെ തിരശീല ഉയരുന്നതോടെ ഇനിയുള്ള അഞ്ചുനാൾ നവോത്ഥാനത്തിന്റെ മണ്ണിൽ കലയുടെ ചിലന്പൊലിയുയരും.
300 ഇനങ്ങളിലായി ഡിസംബര്‍ രണ്ടുവരെ നീളുന്ന കലാവിരുന്നില്‍ ജില്ലയിലെ എണ്ണായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. മൂത്തകുന്നം എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പ്രധാനവേദി. എസ്എന്‍എം ബിഎഡ് കോളജില്‍ ഇന്നുമുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. നാളെ പ്രധാന വേദിയില്‍ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും.
29ന് രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് കലാമേള ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ വിശിഷ്ടാതിഥികളാകും.
15 വേദികളിലായാണ് വിവിധ മത്സരങ്ങള്‍ അരങ്ങേറുക. ഇതോടൊപ്പം സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നടക്കും. സംസ്കൃതോത്സവം എസ്എന്‍എം ഐഎംടി അലുമിനി അസോസിയേഷയന്‍ ഹാളിലും അറബിക് കലോത്സവം എസ്എന്‍എം ഐഎംടിയിലും ആണ് നടക്കുക.
ഡിസംബര്‍ രണ്ടിന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവത്തിന് തിരശീല വീഴും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
300 ഇനങ്ങളിലായി ഡിസംബര്‍ രണ്ടുവരെ നീളുന്ന കലാവിരുന്നില്‍ ജില്ലയിലെ എണ്ണായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. മൂത്തകുന്നം എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പ്രധാനവേദി. എസ്എന്‍എം ബിഎഡ് കോളജില്‍ ഇന്നുമുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. നാളെ പ്രധാന വേദിയില്‍ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും.
29ന് രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് കലാമേള ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ വിശിഷ്ടാതിഥികളാകും.
15 വേദികളിലായാണ് വിവിധ മത്സരങ്ങള്‍ അരങ്ങേറുക. ഇതോടൊപ്പം സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും നടക്കും. സംസ്കൃതോത്സവം എസ്എന്‍എം ഐഎംടി അലുമിനി അസോസിയേഷയന്‍ ഹാളിലും അറബിക് കലോത്സവം എസ്എന്‍എം ഐഎംടിയിലും ആണ് നടക്കുക.
ഡിസംബര്‍ രണ്ടിന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കലോത്സവത്തിന് തിരശീല വീഴും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.