മലപ്പുറം: ജില്ലയിൽ മീസൽസ് റൂബെല്ല വാക്സിനെടുക്കാത്ത എല്ലാ കുട്ടികൾക്കും ഡിസംബർ അഞ്ചിനകം വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ പറഞ്ഞു. കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാം പനി വ്യാപനം തടയാനാകൂവെന്നും കളക്ടർ പറഞ്ഞു. മലപ്പുറത്തു ജില്ലാആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനെതിരെ തെറ്റായ പ്രചാരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിലും അങ്കണവാടികളിലും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കിയതായും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഇതുവരെ 140 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. രേണുക യോഗത്തിൽ അറിയിച്ചു. രോഗബാധയുണ്ടായ 125 പേരിൽ ആറുപേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം വാക്സിനെടുക്കാത്തവരാണ്. കൽപകഞ്ചേരി (54 പേർ), മലപ്പുറം (14), പൂക്കോട്ടൂർ (14) എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ 97356 കുട്ടികൾ എം.ആർ. വാക്സിൻ ഒന്നാം ഡോസ് എടുക്കാനുണ്ട്. രണ്ടാം ഡോസ് ലഭിക്കാത്ത 116994 കുട്ടികളുണ്ട്. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരിയിൽ 776 പേർ വാക്സിനെടുക്കാനുണ്ട്.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ദിവസവും വാർഡ്, ഗ്രാമപഞ്ചായത്ത്, ജില്ലാതലങ്ങളിൽ അവലോകനയോഗം ചേർന്ന് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ഇതുവരെ 140 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. രേണുക യോഗത്തിൽ അറിയിച്ചു. രോഗബാധയുണ്ടായ 125 പേരിൽ ആറുപേരൊഴിച്ച് ബാക്കിയുള്ളവരെല്ലാം വാക്സിനെടുക്കാത്തവരാണ്. കൽപകഞ്ചേരി (54 പേർ), മലപ്പുറം (14), പൂക്കോട്ടൂർ (14) എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ 97356 കുട്ടികൾ എം.ആർ. വാക്സിൻ ഒന്നാം ഡോസ് എടുക്കാനുണ്ട്. രണ്ടാം ഡോസ് ലഭിക്കാത്ത 116994 കുട്ടികളുണ്ട്. രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരിയിൽ 776 പേർ വാക്സിനെടുക്കാനുണ്ട്.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ദിവസവും വാർഡ്, ഗ്രാമപഞ്ചായത്ത്, ജില്ലാതലങ്ങളിൽ അവലോകനയോഗം ചേർന്ന് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.