മരട്: പനങ്ങാട് ചേപ്പനം പ്രദേശത്തെ വേമ്പനാട്ട് കായലിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാൻ അടിയന്തിരമായി 50 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പനങ്ങാട് റോട്ടറി ജലോത്സവത്തോടനുബന്ധിച്ചു കുടുംബശ്രീ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവർത്തികൾക്കുമായാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേദിയിൽ ജലോത്സവ കമ്മിറ്റി കൺവീനർ വി ഒ ജോണി നൽകിയ പരാതിക്കുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തു കഴിഞ്ഞ ഒന്നര വർഷത്തിനിടെ 13 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളാണ് വിതരണം ചെയ്തത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നാല്പത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 65 കിലോമീറ്റർ കടൽ തീരം കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുണ്ട്.
ചെല്ലാനം മാതൃകയിൽ ഈ സ്ഥലങ്ങളിലും തീര സംരക്ഷണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേപ്പനം പാടശേഖരത്തിൽ വിളവെടുത്ത പൊക്കാളി നെല്ല് നൽകിയാണ് സംഘാടകർ അതിഥികളെ സ്വീകരിച്ചത്. ചേപ്പനം ബണ്ട് പരിസരത്താണ് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകുന്ന ഭക്ഷ്യമേള സംഘടിപ്പിച്ചത്. പ്രാദേശിക കടൽ, കായൽ വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ പ്രധാന ആകർഷണം.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത്, തണൽ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. 27ന് പനങ്ങാട് കായലിൽ നടക്കുന്ന ജലോത്സവം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ജലമേളയോടാനുബന്ധിച്ച് സാംസ്കാരിക റാലി, കായിക മത്സരങ്ങള്‍, സൈക്കിള്‍ റാലി, മാരത്തൺ, സംഗീത രാവ് എന്നിവയും നടത്തി. കുമ്പളം ഗ്രാമത്തിലെ അഞ്ചു കിലോമീറ്റർ റോഡിനിരുവശവും ചിത്രം വരച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവർത്തികൾക്കുമായാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേദിയിൽ ജലോത്സവ കമ്മിറ്റി കൺവീനർ വി ഒ ജോണി നൽകിയ പരാതിക്കുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തു കഴിഞ്ഞ ഒന്നര വർഷത്തിനിടെ 13 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളാണ് വിതരണം ചെയ്തത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നാല്പത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 65 കിലോമീറ്റർ കടൽ തീരം കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുണ്ട്.
ചെല്ലാനം മാതൃകയിൽ ഈ സ്ഥലങ്ങളിലും തീര സംരക്ഷണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേപ്പനം പാടശേഖരത്തിൽ വിളവെടുത്ത പൊക്കാളി നെല്ല് നൽകിയാണ് സംഘാടകർ അതിഥികളെ സ്വീകരിച്ചത്. ചേപ്പനം ബണ്ട് പരിസരത്താണ് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകുന്ന ഭക്ഷ്യമേള സംഘടിപ്പിച്ചത്. പ്രാദേശിക കടൽ, കായൽ വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ പ്രധാന ആകർഷണം.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത്, തണൽ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. 27ന് പനങ്ങാട് കായലിൽ നടക്കുന്ന ജലോത്സവം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ജലമേളയോടാനുബന്ധിച്ച് സാംസ്കാരിക റാലി, കായിക മത്സരങ്ങള്‍, സൈക്കിള്‍ റാലി, മാരത്തൺ, സംഗീത രാവ് എന്നിവയും നടത്തി. കുമ്പളം ഗ്രാമത്തിലെ അഞ്ചു കിലോമീറ്റർ റോഡിനിരുവശവും ചിത്രം വരച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.