+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവനക്കാർ കുറവ്; രോഗികൾക്ക് ദുരിതം

ആലുവ: രണ്ട് വർഷം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം രോഗികൾക്ക് തീരാ
ജീവനക്കാർ കുറവ്; രോഗികൾക്ക് ദുരിതം
ആലുവ: രണ്ട് വർഷം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം രോഗികൾക്ക് തീരാദുരിതം. ഡോക്ടർമാരെ കാണാനും മരുന്നടക്കമുളള സേവനങ്ങൾ ലഭിക്കാനും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതായാണ് പരാതി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ അഞ്ച് ഡോക്ടർമാർ വേണമെന്നാണ് നിയമം. എന്നാൽ മൂന്ന് ഡോക്ടർമാരുടെ നിയമനമേ നടന്നിട്ടുള്ളൂ.
അതിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മറ്റ് ഒദ്യോഗിക സേവനങ്ങൾക്കായി ഇവിടെ നിന്ന് മാറി മാറി വിട്ടു നിൽക്കുകയാണെന്നാണ് രോഗികളുടെ പരാതി. ദിവസം 400 രോഗികൾ വരുന്നതായാണ് കണക്ക്. 
ആർദ്രം പദ്ധതി പ്രകാരം അഞ്ച് ഡോക്ടർമാരുടെ നിയമനത്തിൽ രണ്ട് പേരുടെ ശമ്പളം പഞ്ചായത്ത് നൽകണമെന്നാണ്. അതിനാൽ രണ്ട് ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെല്ലാം ഇവിടെ ഒരു ഡോക്ടറുടെ സേവനമാണ് ഉണ്ടായത്. ഇന്നലെ രണ്ട് പേരുടെ സേവനം ലഭിച്ചിരുന്നു. 
ലഭ്യമായ ഡോക്ടറെ മണിക്കൂറുകൾ കാത്തിരുന്ന് കണ്ട് കഴിഞ്ഞാലും മരുന്ന് കിട്ടണമെങ്കിലും മണിക്കൂറിലേറെ ക്യൂ നിൽക്കണം. ഫാർമസിയിൽ ഒരു ജീവനക്കാരൻ മാത്രമുള്ളതാണ് മരുന്നു വിതരണം വൈകാൻ കാരണം.
പനിയും ചുമയും തൊണ്ടവേദനയുമെല്ലാം വ്യാപിച്ചതോടെ രോഗികൾ വർധിച്ചതാണ് മരന്നു വിതരണം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. മതിയായ നിയമനം നടത്തണമെന്ന് രോഗികളും ആവശ്യപ്പെടുന്നു.