മൂവാറ്റുപുഴ: ആനിക്കാട് - ആയവന റോഡിനടുത്ത് കടുക്കാൻചിറ മലയിലെ മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. സവിശേഷമായ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്നും കഴിഞ്ഞ മൂന്നു മാസങ്ങളായി ഈ മലയിൽ യന്ത്രങ്ങളുടെ സഹായത്തോടെ തുടർച്ചയായി രാവും പകലും മണ്ണെടുപ്പ് നടക്കുകയാണെന്നും ഗ്രീൻ പീപ്പിൾ ആരോപിച്ചു.
ഗുരുതരമായ പരിസ്ഥിതി നാശത്തിനും കാലാവസ്ഥ മാറ്റത്തിനും പ്രകൃതി ദുരന്തങ്ങൾക്കും ഇടവരുത്തുന്നതാണ് കടുക്കാൻ ചിറയിലെ മണ്ണെടുപ്പ്. പശ്ചിമഘട്ട മേഖലയുടെയും ജില്ലയിലെ നീർത്തട സംഭരണങ്ങളുടെ സ്വാഭാവിക താളം തകർക്കുന്ന മണ്ണ് ഖനനം ഉടൻ നിർത്തിവയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പരാതി നൽകിയിരിക്കുന്നത്.
പ്രദേശത്തുള്ള റോഡുകളെല്ലാം മണ്ണെടുപ്പ് മൂലം താറുമാറായി. ഗുണ്ടകളെ ഭയന്ന് പരാതി കൊടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് പരിസരവാസികൾ പറയുന്നു.
ഗുരുതരമായ പരിസ്ഥിതി നാശത്തിനും കാലാവസ്ഥ മാറ്റത്തിനും പ്രകൃതി ദുരന്തങ്ങൾക്കും ഇടവരുത്തുന്നതാണ് കടുക്കാൻ ചിറയിലെ മണ്ണെടുപ്പ്. പശ്ചിമഘട്ട മേഖലയുടെയും ജില്ലയിലെ നീർത്തട സംഭരണങ്ങളുടെ സ്വാഭാവിക താളം തകർക്കുന്ന മണ്ണ് ഖനനം ഉടൻ നിർത്തിവയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പരാതി നൽകിയിരിക്കുന്നത്.
പ്രദേശത്തുള്ള റോഡുകളെല്ലാം മണ്ണെടുപ്പ് മൂലം താറുമാറായി. ഗുണ്ടകളെ ഭയന്ന് പരാതി കൊടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് പരിസരവാസികൾ പറയുന്നു.