മലപ്പുറം: ജില്ലയിൽ അഞ്ചാം പനി (മീസിൽസ്) വ്യാപകമായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയതായി കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. ജില്ലയിൽ ഇതിനകം 125 പേർക്കു രോഗം ബാധിച്ചതായിട്ടാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ കണക്ക്. കുട്ടികൾക്കു
പ്രതിരോധ കുത്തിവയ്പ്പെടുത്ത് രോഗം വരാതിരിക്കാനുള്ള മുൻ കൈയെടുക്കണം. കുത്തിവയ്പുമായും പ്രതിരോധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണം. രോഗം വ്യാപിക്കാതിരിക്കാൻ രോഗ ലക്ഷണം കണ്ടാലുടനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും സമീപത്തെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയും വേണമെന്നു മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. ശനിയാഴ്ച ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ അഞ്ചാം പനി വ്യാപകമായ വിഷയം പ്രത്യേക അജണ്ടയായെടുത്ത് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ഡിഎംഒ., ജില്ലാ പോലീസ് മേധാവി, ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുമായി വിശദമായ ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പെടുത്ത് രോഗം വരാതിരിക്കാനുള്ള മുൻ കൈയെടുക്കണം. കുത്തിവയ്പുമായും പ്രതിരോധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണം. രോഗം വ്യാപിക്കാതിരിക്കാൻ രോഗ ലക്ഷണം കണ്ടാലുടനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും സമീപത്തെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയും വേണമെന്നു മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. ശനിയാഴ്ച ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ അഞ്ചാം പനി വ്യാപകമായ വിഷയം പ്രത്യേക അജണ്ടയായെടുത്ത് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ഡിഎംഒ., ജില്ലാ പോലീസ് മേധാവി, ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുമായി വിശദമായ ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.