മലപ്പുറം: 64-ാമത് ജില്ലാ കായികമേളയ്ക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. വൈകിട്ട് മൂന്നിന് കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. 23,24,25 തീയതികളിലായി നടക്കുന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ 17 ഉപവിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 3000ത്തോളം കുട്ടികൾ പങ്കെടുക്കും.
സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഓരോ ഇനത്തിലും 52 പേർ വീതം മത്സരിക്കും. കായികമേള കുറ്റമറ്റതാക്കുന്നതിനായി ഈ വർഷം ഫോട്ടോ ഫിനിഷിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കായികതാരങ്ങൾക്ക് താമസസൗകര്യം ലഭ്യമാണ്. സ്വകാര്യ, സർക്കാർ ആശുപത്രികളുടെയും ആരോഗ്യവകുപ്പിന്റേയും സഹകരണത്തോടെ ആരോഗ്യ സംരക്ഷണം, പോലീസ്, എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ദുരന്തനിവാരണസേന എന്നിവയുടെ പങ്കാളിത്തവും മേളയിലുണ്ടാകും.
സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഓരോ ഇനത്തിലും 52 പേർ വീതം മത്സരിക്കും. കായികമേള കുറ്റമറ്റതാക്കുന്നതിനായി ഈ വർഷം ഫോട്ടോ ഫിനിഷിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കായികതാരങ്ങൾക്ക് താമസസൗകര്യം ലഭ്യമാണ്. സ്വകാര്യ, സർക്കാർ ആശുപത്രികളുടെയും ആരോഗ്യവകുപ്പിന്റേയും സഹകരണത്തോടെ ആരോഗ്യ സംരക്ഷണം, പോലീസ്, എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ദുരന്തനിവാരണസേന എന്നിവയുടെ പങ്കാളിത്തവും മേളയിലുണ്ടാകും.