കൊച്ചി: വിനോദ സഞ്ചാര മേഖലയില്‍ കൊച്ചിയുടെ മാറ്റുകൂട്ടുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന് (സിബിഎല്‍) മണിക്കൂറുകള്‍ മാത്രം. നഗരത്തെ വള്ളംകളിയുടെ ആവേശത്തിലേക്കുയര്‍ത്തുന്ന ജലരാജാക്കന്മാരായ ചുണ്ടന്മാരും പോരാട്ടവീര്യത്തിന്റെ കഥകളുമായി ഇരുട്ടുകുത്തി വള്ളങ്ങളും കൊച്ചി കായലില്‍ എത്തി. മത്സരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ്് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയില്‍ നടത്തുന്ന സിബിഎലിന്റെ രണ്ടാം സീസണിലെ അഞ്ചാം മത്സരമാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറുന്നത്. സിബിഎല്ലിന്റെ ഭാഗമായ ചുണ്ടന് വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.
ഒന്‍പത് ചുണ്ടന് വളളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും മത്സരത്തില്‍ അണിനിരക്കും. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കൂടാതെ നടുഭാഗം, വീയപുരം, ചമ്പക്കുളം, കാരിച്ചാല്‍, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെന്ത്, ദേവാസ്, പായിപ്പാട് എന്നിവയാണ് സിബിഎല്ലിൽ അണിനിരക്കുന്നത്.
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തന്‍ പറമ്പന്‍, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, താണിയന്‍, സെന്റ് ആന്റണി, ശരവണന്, വലിയ പണ്ഡിതന്, തിരുത്തിപ്പുറം, ഹനുമാന് നമ്പര്‍ 1 എന്നിവയും മത്സരത്തില്‍ മാറ്റുരക്കും. മറൈന്‍ഡ്രൈവിനടുത്തുള്ള അബാദ് ഫ്ളാറ്റിനു സമീപത്തെ ഫിഷറീസ് ഓഫീസിന് മുന്പിൽ നിന്നുമാരംഭിക്കുന്ന മത്സരം രണ്ടാം മഴവില്‍ പാലത്തിന് സമീപത്തു സമാപിക്കും. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിനു ശേഷം നാവിക സേനയുടെ ബാൻഡ്മേളവും ചുണ്ടന് വള്ളങ്ങളുടെ മാസ് ഡ്രില്ലും ഉണ്ടാകും. വാട്ടര്‍ സ്കീയിംഗ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. മത്സരത്തിന്റെ ഇടവേളകളില്‍ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാര് അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും.
ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, എന്‍. ഉണ്ണികൃഷ്ണന്, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയില്‍ നടത്തുന്ന സിബിഎലിന്റെ രണ്ടാം സീസണിലെ അഞ്ചാം മത്സരമാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറുന്നത്. സിബിഎല്ലിന്റെ ഭാഗമായ ചുണ്ടന് വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.
ഒന്‍പത് ചുണ്ടന് വളളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും മത്സരത്തില്‍ അണിനിരക്കും. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കൂടാതെ നടുഭാഗം, വീയപുരം, ചമ്പക്കുളം, കാരിച്ചാല്‍, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെന്ത്, ദേവാസ്, പായിപ്പാട് എന്നിവയാണ് സിബിഎല്ലിൽ അണിനിരക്കുന്നത്.
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തന്‍ പറമ്പന്‍, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, താണിയന്‍, സെന്റ് ആന്റണി, ശരവണന്, വലിയ പണ്ഡിതന്, തിരുത്തിപ്പുറം, ഹനുമാന് നമ്പര്‍ 1 എന്നിവയും മത്സരത്തില്‍ മാറ്റുരക്കും. മറൈന്‍ഡ്രൈവിനടുത്തുള്ള അബാദ് ഫ്ളാറ്റിനു സമീപത്തെ ഫിഷറീസ് ഓഫീസിന് മുന്പിൽ നിന്നുമാരംഭിക്കുന്ന മത്സരം രണ്ടാം മഴവില്‍ പാലത്തിന് സമീപത്തു സമാപിക്കും. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിനു ശേഷം നാവിക സേനയുടെ ബാൻഡ്മേളവും ചുണ്ടന് വള്ളങ്ങളുടെ മാസ് ഡ്രില്ലും ഉണ്ടാകും. വാട്ടര്‍ സ്കീയിംഗ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. മത്സരത്തിന്റെ ഇടവേളകളില്‍ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാര് അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും.
ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, എന്‍. ഉണ്ണികൃഷ്ണന്, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.