എടക്കര: നിലന്പൂർ താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വഴിക്കടവ് പഞ്ചായത്തിലെ ആനമറി, പുന്നക്കൽ,വെള്ളക്കട്ട, മരുത തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തി അനർഹമായി കൈവശം വച്ച സബ്സിഡി, മുൻഗണന കാർഡുകൾ പിടിച്ചെടുത്തു.
പ്രദേശത്തെ 89 വീടുകളിൽ പരിശോധന നടത്തിയതിൽ ഒരു അന്ത്യോദയ കാർഡും ഏഴു മുൻഗണന കാർഡുകളും 25 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വച്ചതായി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
ഒരു മുൻഗണന കാർഡും ഒരു സബ്സിഡി കാർഡും അവകാശികളില്ലാത്തതിനാൽ ക്യാൻസൽ ചെയ്യുകയും ചെയ്തു. അനധികൃതമായി മുൻഗണന,സബ്സിഡി കാർഡുകൾ കൈവശം വച്ചവരിൽ നിന്നും പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ മധു ഭാസ്കരൻ, റേഷനിങ് ഇൻസ്പെക്ടർമാരായ അനീഷ്, ശ്രീജു, രതി എന്നിവരും ഉദ്യോഗസ്ഥരായ സതീഷ്കുമാർ, സത്യഭാമ, രഞ്ജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധഭാഗങ്ങളിൽ പരിശോധന തുടരും.
പ്രദേശത്തെ 89 വീടുകളിൽ പരിശോധന നടത്തിയതിൽ ഒരു അന്ത്യോദയ കാർഡും ഏഴു മുൻഗണന കാർഡുകളും 25 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വച്ചതായി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
ഒരു മുൻഗണന കാർഡും ഒരു സബ്സിഡി കാർഡും അവകാശികളില്ലാത്തതിനാൽ ക്യാൻസൽ ചെയ്യുകയും ചെയ്തു. അനധികൃതമായി മുൻഗണന,സബ്സിഡി കാർഡുകൾ കൈവശം വച്ചവരിൽ നിന്നും പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ മധു ഭാസ്കരൻ, റേഷനിങ് ഇൻസ്പെക്ടർമാരായ അനീഷ്, ശ്രീജു, രതി എന്നിവരും ഉദ്യോഗസ്ഥരായ സതീഷ്കുമാർ, സത്യഭാമ, രഞ്ജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധഭാഗങ്ങളിൽ പരിശോധന തുടരും.