പെരിന്തൽമണ്ണ: ഇന്ത്യൻ നാവിക സേനയിൽ കമാണ്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ.വി.എ.അരുണ്‍ നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ അസോസിയേറ്റ് ഫെലോഷിപ്പിന് അർഹനായി. പിജിഐ ചാണ്ഡിഗഡ്ഡിൽ ഹിമാറ്റോളജി വകുപ്പിൽ ഉപരിപഠനം നടത്തി വരികയാണ് അരുണ്‍.
വിദ്യാഭ്യാസ ഗവേഷണ സേവന മേഖലകളിൽ കാഴ്ചവെച്ച മികവുകളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നാൽപ്പതു വയസിന് താഴെയുള്ള ഡോക്ടർമാരിൽ നിന്ന് അഖിലേന്ത്യ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടുള്ളവർക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്. നവംബർ 12ന് ജയ്പൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അങ്ങാടിപ്പുറം സ്വദേശിയായ അരുണ്‍ ഭക്തിഗാന രചയിതാവ് പി.സി.അരവിന്ദന്റെയും എൽഐസിയിൽ നിന്ന് വിരമിച്ച വിജയലക്ഷ്മിയുടെയും മകനാണ്.
വിദ്യാഭ്യാസ ഗവേഷണ സേവന മേഖലകളിൽ കാഴ്ചവെച്ച മികവുകളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നാൽപ്പതു വയസിന് താഴെയുള്ള ഡോക്ടർമാരിൽ നിന്ന് അഖിലേന്ത്യ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടുള്ളവർക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്. നവംബർ 12ന് ജയ്പൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അങ്ങാടിപ്പുറം സ്വദേശിയായ അരുണ്‍ ഭക്തിഗാന രചയിതാവ് പി.സി.അരവിന്ദന്റെയും എൽഐസിയിൽ നിന്ന് വിരമിച്ച വിജയലക്ഷ്മിയുടെയും മകനാണ്.