നിലന്പൂർ: മലയോരത്ത് വീണ്ടും കഞ്ചാവ് വേട്ട. 14 കിലോഗ്രാം കഞ്ചാവുമായി യുവാവ് നിലന്പൂർ പോലീസിന്റെ പിടിയിലായി. ആന്ധ്രയിൽ നിന്ന് നേരിട്ട് കഞ്ചാവ് വൻതോതിൽ വാങ്ങി നിലന്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനായ എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മദ് സ്വാലിഹ് (28-മിന്നൽ സാലി) ആണ് നിലന്പൂർ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലന്പൂർ ഡിവൈഎസ്പി. സാജു കെ.എബ്രഹാം, നിലന്പൂർ സിഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിവരവെയാണ് വെള്ളിയാഴ്ച പുലർച്ചെ നിലന്പൂർ കോടതിപ്പടി ബസ് സ്റ്റോപ്പിന് സമീപം രണ്ട് ബാഗിലായി സൂക്ഷിച്ച 14 കിലോ കഞ്ചാവ് സഹിതം പ്രതി പിടിയിലായത്.
ഒക്ടോബർ നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്ക് പോയ പ്രതി അവിടെയുള്ള ഇടനിലക്കാരിൽ നിന്ന് വൻ തോതിൽ കഞ്ചാവ് ശേഖരിച്ചാണ് നിലന്പൂരിലേക്ക് എത്തിച്ചത്. പ്രദേശത്തെ ചില്ലറ വിൽപ്പനക്കാരിൽ നിന്ന് മുൻകൂർ ഓർഡർ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് പ്രതി വിജയവാഡയിലെത്തി നിസ്സാര വിലക്ക് കഞ്ചാവ് ശേഖരിച്ച് കൂടിയ വിലക്ക് ഇവിടെ എത്തിച്ച് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് ഇത്തരത്തിൽ എത്തിച്ച് ഇവിടെ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം പ്രതി കഞ്ചാവുമായി തീവണ്ടിയിൽ നിലന്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവെ പോലീസ് ഏഴര കിലോ കഞ്ചാവ് സഹിതം പിടികൂടി എക്സൈസിന് കൈമാറിയിരുന്നു.
ഈ കേസിൽ മാസങ്ങൾക്ക് മുന്പാണ് ജാമ്യത്തിലിറങ്ങിയത്. അതിന് മുന്പ് ആന്ധ്രയിലും പ്രതിയും കൂട്ടാളികളും പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആ കേസിലും ജാമൃത്തിലാണ്.
ഏഴ് വർഷം മുന്പ് എടക്കര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബർ ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പോലീസ് പിടികുടി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വില കൂടിയ വസ്ത്രങ്ങളും ആഡംബര കാറുകളിലും ബൈക്കിലും ചെത്തി നടന്ന് പെണ്കുട്ടികളുമായി അടിച്ച് പൊളിക്കാനാണ് പ്രതി ഇങ്ങനെ പണം കണ്ടെത്തുന്നത്.
ആന്ധ്രയിൽ നിന്ന് തീവണ്ടിയിലും ബസിലുമായി മാറി മാറി സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെ നിലന്പൂർ കഐസ്ആർടിസി പരിസരത്ത് ബസിറങ്ങി മുൻകൂട്ടി ഓർഡർ ചെയ്ത നിലന്പൂർ വീട്ടിച്ചാൽ സ്വദേശിയായ ചില്ലറ വിതരണക്കാരന് രണ്ട് പാർസൽ കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ കഞ്ചാവിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധന സംഘത്തിൽ നിലന്പൂർ സ്റേഷനിലെ എസ്ഐമാരായ വിജയരാജൻ, എം.അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ്സിപിഒ ടി. ജംഷാദ്, സിപിഒ. സജേഷ്, ഡാൻസഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.ആസിഫലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഒക്ടോബർ നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്ക് പോയ പ്രതി അവിടെയുള്ള ഇടനിലക്കാരിൽ നിന്ന് വൻ തോതിൽ കഞ്ചാവ് ശേഖരിച്ചാണ് നിലന്പൂരിലേക്ക് എത്തിച്ചത്. പ്രദേശത്തെ ചില്ലറ വിൽപ്പനക്കാരിൽ നിന്ന് മുൻകൂർ ഓർഡർ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് പ്രതി വിജയവാഡയിലെത്തി നിസ്സാര വിലക്ക് കഞ്ചാവ് ശേഖരിച്ച് കൂടിയ വിലക്ക് ഇവിടെ എത്തിച്ച് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ മാസം മൂന്ന് തവണയാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് ഇത്തരത്തിൽ എത്തിച്ച് ഇവിടെ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം പ്രതി കഞ്ചാവുമായി തീവണ്ടിയിൽ നിലന്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവെ പോലീസ് ഏഴര കിലോ കഞ്ചാവ് സഹിതം പിടികൂടി എക്സൈസിന് കൈമാറിയിരുന്നു.
ഈ കേസിൽ മാസങ്ങൾക്ക് മുന്പാണ് ജാമ്യത്തിലിറങ്ങിയത്. അതിന് മുന്പ് ആന്ധ്രയിലും പ്രതിയും കൂട്ടാളികളും പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആ കേസിലും ജാമൃത്തിലാണ്.
ഏഴ് വർഷം മുന്പ് എടക്കര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബർ ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പോലീസ് പിടികുടി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വില കൂടിയ വസ്ത്രങ്ങളും ആഡംബര കാറുകളിലും ബൈക്കിലും ചെത്തി നടന്ന് പെണ്കുട്ടികളുമായി അടിച്ച് പൊളിക്കാനാണ് പ്രതി ഇങ്ങനെ പണം കണ്ടെത്തുന്നത്.
ആന്ധ്രയിൽ നിന്ന് തീവണ്ടിയിലും ബസിലുമായി മാറി മാറി സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെ നിലന്പൂർ കഐസ്ആർടിസി പരിസരത്ത് ബസിറങ്ങി മുൻകൂട്ടി ഓർഡർ ചെയ്ത നിലന്പൂർ വീട്ടിച്ചാൽ സ്വദേശിയായ ചില്ലറ വിതരണക്കാരന് രണ്ട് പാർസൽ കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ കഞ്ചാവിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധന സംഘത്തിൽ നിലന്പൂർ സ്റേഷനിലെ എസ്ഐമാരായ വിജയരാജൻ, എം.അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ്സിപിഒ ടി. ജംഷാദ്, സിപിഒ. സജേഷ്, ഡാൻസഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.ആസിഫലി, ടി.നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് ഉണ്ടായിരുന്നത്.