മൂന്നാര്‍: മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയിലകപ്പെട്ട കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് കടുവയെ തുറന്നു വിട്ടത്. മൂന്നാറില്‍നിന്നു പ്രത്യേക ട്രാക്ടറിലാണ് കടുവയെ പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചത്. കെണിയിൽ കുടുങ്ങിയ കടുവയെ എവിടെ സംരക്ഷിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തേക്കടി പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിൽ തുറന്നുവിട്ടത്. പെരിയാർ ടൈഗർ റിസർവിലെ സാഹചര്യം കടുവയ്ക്ക് അനുകൂലമാണെന്നുള്ള വിലയിരുത്തലിലാണ് തീരുമാനം.
കടുവയുടെ സാന്നിധ്യവും കുറവുള്ളതും അതേസമയം ഇരകള്‍ കൂടുതല്‍ ഉള്ളതുമായ സ്ഥലത്താണ് കടുവയെ ഇറക്കിയത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജനായ ഡോ.പി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ ശിപാർശ പ്രകാരമായിരുന്നു നടപടി. തിമിരം ബാധിച്ച കടുവയുടെ ഇടതു കണ്ണിനു പ്രാഥമിക ചികിത്സയും നല്കി. കടുവ വീണ്ടും ജനവാസ മേഖലകളില്‍ ഇറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കടുവയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളര്‍ വഴിയാണ് നിരീക്ഷണം. മൂന്നാര്‍ ഡിഎഫ്ഒ വി.വിനോദ്, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നാറില്‍നിന്നു കടുവയെ പെരിയാർ കടുവസങ്കേതത്തിൽ എത്തിച്ചത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിൽ മൂന്നാർ നമക്കാട് എസ്റ്റേറ്റിൽ പത്തു പശുക്കളെ കൊല്ലുകയും ഒരു പശുവിനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവയെ നയമക്കാട് എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചാണ് പിടികൂടിയത്.
കടുവയുടെ സാന്നിധ്യവും കുറവുള്ളതും അതേസമയം ഇരകള്‍ കൂടുതല്‍ ഉള്ളതുമായ സ്ഥലത്താണ് കടുവയെ ഇറക്കിയത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജനായ ഡോ.പി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ ശിപാർശ പ്രകാരമായിരുന്നു നടപടി. തിമിരം ബാധിച്ച കടുവയുടെ ഇടതു കണ്ണിനു പ്രാഥമിക ചികിത്സയും നല്കി. കടുവ വീണ്ടും ജനവാസ മേഖലകളില്‍ ഇറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കടുവയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളര്‍ വഴിയാണ് നിരീക്ഷണം. മൂന്നാര്‍ ഡിഎഫ്ഒ വി.വിനോദ്, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നാറില്‍നിന്നു കടുവയെ പെരിയാർ കടുവസങ്കേതത്തിൽ എത്തിച്ചത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിൽ മൂന്നാർ നമക്കാട് എസ്റ്റേറ്റിൽ പത്തു പശുക്കളെ കൊല്ലുകയും ഒരു പശുവിനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവയെ നയമക്കാട് എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചാണ് പിടികൂടിയത്.