തൃശൂർ: ലഹരിമുക്ത കേരളത്തിനായി എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ പ്രത്യേക സേന രൂപീകരിക്കുമെന്നു മന്ത്രി ആർ. ബിന്ദു. ലഹരിമുക്ത കേരളം ബോധവത്കരണം ജില്ലാതല ഉദ്ഘാടനം ശ്രീ കേരളവർമ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിമുക്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് തത്സമയം എല്ലാ കാമ്പസുകളിലും സംപ്രേഷണം ചെയ്തു.
വിദ്യാർഥികളിലെ ലഹരി ഉപയോഗം കണ്ടെത്താൻ ജീവനി കൗൺസലിംഗ് എയ്ഡഡ് കോളജുകളിൽ വ്യാപിപ്പിക്കും. ഹോസ്റ്റൽ വാർഡൻമാരെ ഉൾപ്പെടുത്തി ശ്രദ്ധ എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കും. കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. എക്സൈസ്, പോലീസ്, ആരോഗ്യം വകുപ്പുകളെയും സമിതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.മുക്തധാര ഡ്രഗ് ഫ്രീ കാമ്പസ് പദ്ധതികളുടെ പ്രഖ്യാപനവും വിമുക്തി സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും മന്ത്രി നിർവഹിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിൽ "ലഹരി മുക്ത കേരളം' നാടകാവതരണമുണ്ടായി.
ഡോ. ജോജോ മോൻ, കെ.ബി. ബിനു, ഡോ. ആർ.എൻ. അൻസർ, കേണൽ സുരേഷ് നാരായണൻ, കൗൺസിലർമാരായ പി. സുകുമാരൻ, ഡോ. വി. ആതിര, കെ.എൻ. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളിലെ ലഹരി ഉപയോഗം കണ്ടെത്താൻ ജീവനി കൗൺസലിംഗ് എയ്ഡഡ് കോളജുകളിൽ വ്യാപിപ്പിക്കും. ഹോസ്റ്റൽ വാർഡൻമാരെ ഉൾപ്പെടുത്തി ശ്രദ്ധ എന്ന പേരിൽ കമ്മിറ്റി രൂപീകരിക്കും. കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. എക്സൈസ്, പോലീസ്, ആരോഗ്യം വകുപ്പുകളെയും സമിതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.മുക്തധാര ഡ്രഗ് ഫ്രീ കാമ്പസ് പദ്ധതികളുടെ പ്രഖ്യാപനവും വിമുക്തി സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും മന്ത്രി നിർവഹിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ളയുടെ നേതൃത്വത്തിൽ "ലഹരി മുക്ത കേരളം' നാടകാവതരണമുണ്ടായി.
ഡോ. ജോജോ മോൻ, കെ.ബി. ബിനു, ഡോ. ആർ.എൻ. അൻസർ, കേണൽ സുരേഷ് നാരായണൻ, കൗൺസിലർമാരായ പി. സുകുമാരൻ, ഡോ. വി. ആതിര, കെ.എൻ. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.