+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈക്കിൾ കടയിലെ തീപിടിത്തം: 12 ലക്ഷം നഷ്ടം

തൃശൂർ: നഗരത്തിൽ ദീപിക ഓഫീസിനു സമീപം ചാക്കപ്പായി സൈക്കിൾ സ്റ്റോഴ്സിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാ
സൈക്കിൾ കടയിലെ തീപിടിത്തം:  12 ലക്ഷം നഷ്ടം
തൃശൂർ: നഗരത്തിൽ ദീപിക ഓഫീസിനു സമീപം ചാക്കപ്പായി സൈക്കിൾ സ്റ്റോഴ്സിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 150 സൈക്കിളുകൾ കത്തി നശിച്ചു.

ഹെർക്കുലീസ്, ബിഎസ്എ, ഹീറോ കന്പനികളുടെ സൈക്കിളുകാണ് ഇവിടെ വിൽപനയ്ക്ക് വച്ചിരുന്നത്. പത്തുലക്ഷം രൂപ സൈക്കിളുകൾക്കും രണ്ടു രക്ഷം രൂപ കെട്ടിടത്തിനുമാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഫയർ സ്റ്റേഷൻ ഓഫീസർ വിജയ്കൃഷ്ണയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇലക്ട്രിക്കൽ വിഭാഗവും പരിശോധന നടത്തി.

തീപിടിച്ച് പുക ഉയരാൻ തുടങ്ങിയതോടെയാണ് അടുത്ത കടക്കാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കാരും സൈക്കിൾ വാങ്ങിക്കാനെത്തിയ കുടുംബവും പുറത്തേക്ക് ഓടി. താഴത്തെ നിലയിലേക്ക് തീ പടർന്നില്ലെങ്കിലും മുകളിൽ വച്ചിരുന്നതൊക്കെ കത്തി നശിച്ചു. മുകളിലെ നില ട്രസ് വർക്ക് ചെയ്താണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഫയർഫോഴ്സ് ഏറെ പാടുപെട്ടാണ് മൂന്നാം നിലയിലേക്ക് വെള്ളമെത്തിച്ചത്. അടുത്തുള്ള വീട്ടുകാരെ വിളിച്ച് വാതിൽ തുറപ്പിച്ച് മുകളിൽ കയറിയാണ് പൈപ്പ് വലിച്ച് വെള്ളമടിക്കാനായത്.