വടക്കേക്കര: പോലീസിനു നേരേ ആക്രമണം നടത്തിയ മദ്യപ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. തുരുത്തിപ്പുറം സ്വദേശി ബിജു (മല്ലൻ ബിജു-50), ഓണത്തുകാട് സ്വദേശി ശാന്തിലാൽ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (കണ്ണൻ-36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യൻ (സെബാട്ടി-33) എന്നിവരാണു റിമാൻഡിലായത്.
ഓണത്തുകാട് ഭാഗത്തു നിർദ്ദിഷ്ട ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇവർ സ്ഥിരമായി മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇവർ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്കെതിരേ തിരിയുകയും ആക്രമിക്കുകയുമായിരുന്നു.
പത്തൽ വടി കൊണ്ടുള്ള അടിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേറ്റു. തുടർന്നു പൊലീസ് ബലമായി ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇൻസ്പെക്ടർ വി.സി. സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്. ഷെറി, റസാഖ്, ബേബി കൃഷ്ണകുമാർ, മിറാഷ്, പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്നാണു നാലുപേരെയും പിടികൂടിയത്.
ഓണത്തുകാട് ഭാഗത്തു നിർദ്ദിഷ്ട ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇവർ സ്ഥിരമായി മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇവർ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്കെതിരേ തിരിയുകയും ആക്രമിക്കുകയുമായിരുന്നു.
പത്തൽ വടി കൊണ്ടുള്ള അടിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേറ്റു. തുടർന്നു പൊലീസ് ബലമായി ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇൻസ്പെക്ടർ വി.സി. സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്. ഷെറി, റസാഖ്, ബേബി കൃഷ്ണകുമാർ, മിറാഷ്, പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്നാണു നാലുപേരെയും പിടികൂടിയത്.