വൈപ്പിൻ: ഗോശ്രീ കവലയിൽ റോഡിൽ ലോക്ക് കട്ട വിരിക്കുന്നതിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ചെത്തിയ വാഹനത്തിലെ ഡ്രൈവറും യാത്രക്കാരനും തൊഴിലാളികളെ മർദ്ദിച്ചു. ദേവരാജ്, നിധിൻ എന്നിവർക്കാണ് മർദനമേറ്റത്.
ഗതാഗതനിയന്ത്രണത്തിനു ഉപോയോഗിച്ചിരുന്ന ബീക്കർലൈറ്റും സംഘം തകർത്തു. ഇതു കണ്ടെത്തിയ പൊതുമരാമത്ത് ഓവർസീയർ വി.എസ്. സതീഷിനെ സംഘം അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു.
ഈ സമയം ഓടിക്കൂടിയ നാട്ടുകാരും മറ്റും ആക്രമികളെ വിടാതെ തടഞ്ഞുവച്ചു മുളവുകാട് പൊലീസിനു കൈമാറി. ആക്രമം അഴിച്ചുവിട്ട മഞ്ഞുമ്മൽ സ്വദേശി ജോർജ്(41), എഴുപുന്ന സ്വദേശി ജൻസൻ(40) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
ഗതാഗതനിയന്ത്രണത്തിനു ഉപോയോഗിച്ചിരുന്ന ബീക്കർലൈറ്റും സംഘം തകർത്തു. ഇതു കണ്ടെത്തിയ പൊതുമരാമത്ത് ഓവർസീയർ വി.എസ്. സതീഷിനെ സംഘം അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു.
ഈ സമയം ഓടിക്കൂടിയ നാട്ടുകാരും മറ്റും ആക്രമികളെ വിടാതെ തടഞ്ഞുവച്ചു മുളവുകാട് പൊലീസിനു കൈമാറി. ആക്രമം അഴിച്ചുവിട്ട മഞ്ഞുമ്മൽ സ്വദേശി ജോർജ്(41), എഴുപുന്ന സ്വദേശി ജൻസൻ(40) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.