മലപ്പുറം: സംസ്ഥാനത്ത് കുട്ടികളിൽ കുഷ്ഠരോഗബാധ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ കുട്ടികളിലെ കുഷ്ഠ രോഗ നിവാരണത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ‘ബാലമിത്ര ’പരിപാടി കാര്യക്ഷമമായി നടപ്പാക്കാൻ തീരുമാനം. എഡിഎം എൻ.എം.മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടി.
ജില്ലയിലെ ഹയർസെക്കൻഡറി വരെയുള്ള മുഴുവൻ സ്കൂൾ വിദ്യാർഥികളെയും ശരീരപരിശോധന നടത്തി പ്രാരംഭഘട്ടത്തിൽത്തന്നെ കുഷ്ഠരോഗ നിർണയം നടത്തുന്ന പരിപാടിയാണ് ബാലമിത്ര.
2022 ഒക്ടോബർ 19 നുള്ളിൽ അധ്യാപകർക്ക് രോഗം കണ്ടെത്താനുള്ള പരിശീലനം ആരോഗ്യവകുപ്പ് നൽകും. അധ്യാപകർ രക്ഷിതാക്കളുടെ കൂടി സഹായത്തോടെ കുട്ടികളുടെ ശരീരത്തിലെവിടെയെങ്കിലും കുഷ്ഠരോഗ ലക്ഷണമാകാനിടയുള്ള അടയാളങ്ങളുണ്ടെങ്കിൽ കണ്ടെത്തി അവ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കും.
വിദഗ്ധരായ ഡോക്ടർമാർ ഇവ പരിശോധിച്ച് രോഗനിർണയം നടത്തുകയും പൂർണമായും സൗജന്യമായ ചികിത്സയിലൂടെ സുഖപ്പെടുത്തുകയും ചെയ്യും. 2022 നവംബർ 10നകം മുഴുവൻ പേരുടെയും പരിശോധന പൂർത്തിയാക്കും.
രോഗം നിർണയിക്കപ്പെടുന്നവരുടെ വിവരം പരസ്യമാക്കാതെയാണ് ചികിത്സ. ജില്ലയിൽ കണ്ടു പിടിക്കുന്ന രോഗികളിൽ 15 ശതമാനത്തോളം 14 വയസിൽ താഴെയുള്ളവരാണ്. ഇതിൽ പകുതിയിലേറെയും മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇടയാക്കുന്ന അധികരോഗബാധിതരും അംഗവൈകല്യ സാധ്യതയുള്ളവരുമാണ്.
കുട്ടികളിലെ രോഗ നിരക്ക് മുതിർന്ന നിരവധി പേരിൽ രോഗം ഒളിഞ്ഞു നിൽക്കുന്നുണ്ട് എന്ന സൂചകമാണ്. നവംബർ പത്തിനകം മുഴുവൻ വിദ്യാർഥികളിലും രോഗത്തെക്കുറിച്ച് അവബോധം നൽകി ലക്ഷണങ്ങൾ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ പ്രാപ്തരാക്കും.
സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ആർ.ബി.എസ്.കെ.നഴ്സുമാരുടെ പൂർണ സഹായവുമുണ്ടാകുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ.പി.അഹമ്മദ് അഫ്സൽ യോഗത്തിൽ അറിയിച്ചു. അസി. ലെപ്രസി ഓഫീസർമാരായ തന്പി പാറയിൽ, വി.കെ.അബ്ദുൽ സത്താർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ ഹയർസെക്കൻഡറി വരെയുള്ള മുഴുവൻ സ്കൂൾ വിദ്യാർഥികളെയും ശരീരപരിശോധന നടത്തി പ്രാരംഭഘട്ടത്തിൽത്തന്നെ കുഷ്ഠരോഗ നിർണയം നടത്തുന്ന പരിപാടിയാണ് ബാലമിത്ര.
2022 ഒക്ടോബർ 19 നുള്ളിൽ അധ്യാപകർക്ക് രോഗം കണ്ടെത്താനുള്ള പരിശീലനം ആരോഗ്യവകുപ്പ് നൽകും. അധ്യാപകർ രക്ഷിതാക്കളുടെ കൂടി സഹായത്തോടെ കുട്ടികളുടെ ശരീരത്തിലെവിടെയെങ്കിലും കുഷ്ഠരോഗ ലക്ഷണമാകാനിടയുള്ള അടയാളങ്ങളുണ്ടെങ്കിൽ കണ്ടെത്തി അവ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കും.
വിദഗ്ധരായ ഡോക്ടർമാർ ഇവ പരിശോധിച്ച് രോഗനിർണയം നടത്തുകയും പൂർണമായും സൗജന്യമായ ചികിത്സയിലൂടെ സുഖപ്പെടുത്തുകയും ചെയ്യും. 2022 നവംബർ 10നകം മുഴുവൻ പേരുടെയും പരിശോധന പൂർത്തിയാക്കും.
രോഗം നിർണയിക്കപ്പെടുന്നവരുടെ വിവരം പരസ്യമാക്കാതെയാണ് ചികിത്സ. ജില്ലയിൽ കണ്ടു പിടിക്കുന്ന രോഗികളിൽ 15 ശതമാനത്തോളം 14 വയസിൽ താഴെയുള്ളവരാണ്. ഇതിൽ പകുതിയിലേറെയും മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇടയാക്കുന്ന അധികരോഗബാധിതരും അംഗവൈകല്യ സാധ്യതയുള്ളവരുമാണ്.
കുട്ടികളിലെ രോഗ നിരക്ക് മുതിർന്ന നിരവധി പേരിൽ രോഗം ഒളിഞ്ഞു നിൽക്കുന്നുണ്ട് എന്ന സൂചകമാണ്. നവംബർ പത്തിനകം മുഴുവൻ വിദ്യാർഥികളിലും രോഗത്തെക്കുറിച്ച് അവബോധം നൽകി ലക്ഷണങ്ങൾ കണ്ടെത്തി ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ പ്രാപ്തരാക്കും.
സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ആർ.ബി.എസ്.കെ.നഴ്സുമാരുടെ പൂർണ സഹായവുമുണ്ടാകുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ.പി.അഹമ്മദ് അഫ്സൽ യോഗത്തിൽ അറിയിച്ചു. അസി. ലെപ്രസി ഓഫീസർമാരായ തന്പി പാറയിൽ, വി.കെ.അബ്ദുൽ സത്താർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.