കാളികാവ്: ചോക്കാട് വാളക്കുളം കോളനിയിലെ ഇരട്ട വീട്ടുകാർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമായി. സംസ്ഥാന ഭവന ബോഡിന്റെ സഹായത്തിൽ എട്ട് കടുംബങ്ങൾക്കുള്ള വീട് നിർമാണം അന്തിമഘട്ടത്തിൽ.പഴയ ലക്ഷം വീട് പദ്ധതിയിൽ ലഭിച്ച ഇരട്ട വീടുകൾ പൊളിച്ച് നീക്കിയാണ് പുതിയ വീടുകളുടെ നിർമാണം നടക്കുന്നത്.നാലു വീടുകളുടെ മേൽക്കൂര കോണ്ക്രീറ്റ് കഴിഞ്ഞു. ഈ മാസത്തിൽ തന്നെ മറ്റു നാലു വീടുകളുടെ കോണ്ക്രീറ്റും നടത്തും. 1973 ൽ നിർമിച്ച ഇരട്ട വീടുകളിലാണ് 12 കുടുംബങ്ങൾ താമസിച്ചിരുന്നത്.
കാലപ്പഴക്കം കൊണ്ട് തകർച്ച നേരിടുന്ന വീടുകൾ പുതുക്കി പണിയുന്നതിന് വേണ്ടി പലവട്ടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്ത് അധികൃതർക്ക് ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല. വാർഡ് മെന്പർ കെ.ടി.സലീനയും കൊടി മജീദിന്റെയും നിരന്തരപോരാട്ടത്തിനൊടുവിൽ സംസ്ഥാന ഭവന നിർമാണ ബോഡിൽ നിന്നാണ് ഇവർക്ക് ഫണ്ട് അനുവദിച്ചു കിട്ടിയത്. നാലു ലക്ഷം രൂപ വീതം ഓരോ വീടിനും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ഭവനമന്ത്രി എന്നിവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭിച്ചത്.
കാലപ്പഴക്കം കൊണ്ട് തകർച്ച നേരിടുന്ന വീടുകൾ പുതുക്കി പണിയുന്നതിന് വേണ്ടി പലവട്ടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്ത് അധികൃതർക്ക് ഫണ്ട് അനുവദിക്കാൻ കഴിഞ്ഞില്ല. വാർഡ് മെന്പർ കെ.ടി.സലീനയും കൊടി മജീദിന്റെയും നിരന്തരപോരാട്ടത്തിനൊടുവിൽ സംസ്ഥാന ഭവന നിർമാണ ബോഡിൽ നിന്നാണ് ഇവർക്ക് ഫണ്ട് അനുവദിച്ചു കിട്ടിയത്. നാലു ലക്ഷം രൂപ വീതം ഓരോ വീടിനും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ഭവനമന്ത്രി എന്നിവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭിച്ചത്.