പറവൂർ: കൊടൈക്കനാലിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. മൂന്ന് കുട്ടികൾക്കടക്കം ഏഴു പേർക്ക് പരിക്കേറ്റു. പറവൂത്തറ കുമാരമംഗലം ചെന്പകപ്പറന്പിൽ ബാബുവിന്റെ മകൻ അജേഷ് (കുട്ടൻ -44) ആണ് മരിച്ചത്. വടക്കേക്കര സെക്ഷനിലെ ലൈൻമാനാണ്.
ബുധനാഴ്ച രാത്രി ഏഴിന് കൊടൈക്കനാൽ - പഴനി റോഡിലായിരുന്നു അപകടം. എതിർദിശയിലെത്തിയ വാഹനവുമായി ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ ട്രാവലർ സുരക്ഷാ ഭിത്തിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലുള്ള മരത്തിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തമൊഴിവായി. നാട്ടുകാരും സഹയാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ആംബുലൻസുകളിൽ പരിക്കേറ്റവരെ പഴനി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അജേഷിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആംബുലൻസിലെ മെഡിക്കൽ ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുന്പ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നിന് രാത്രിയിലാണ് പറവൂരിൽനിന്ന് 12 അംഗസംഘം വിനോദയാത്ര പുറപ്പെട്ടത്. നാലിന് രാവിലെ പഴനി ക്ഷേത്രത്തിൽ ദർശനം നടത്തിയ സംഘം കൊടൈക്കനാലിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറായി സ്വദേശി അനീഷിന്(38) സാരമായ പരിക്കേറ്റു. മധുര ആശുപത്രിയിൽ പ്രവേശിച്ച അനീഷിനെ പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. അജേഷിന്റെ മൃതദേഹം പഴനി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്ന് പത്തിന് തോന്നിയകാവ് ശ്മശാനത്തിൽ. അമ്മ: ഷൈല. മകൾ: കല്ല്യാണി.
ബുധനാഴ്ച രാത്രി ഏഴിന് കൊടൈക്കനാൽ - പഴനി റോഡിലായിരുന്നു അപകടം. എതിർദിശയിലെത്തിയ വാഹനവുമായി ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ ട്രാവലർ സുരക്ഷാ ഭിത്തിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലുള്ള മരത്തിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തമൊഴിവായി. നാട്ടുകാരും സഹയാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ആംബുലൻസുകളിൽ പരിക്കേറ്റവരെ പഴനി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അജേഷിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആംബുലൻസിലെ മെഡിക്കൽ ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുന്പ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നിന് രാത്രിയിലാണ് പറവൂരിൽനിന്ന് 12 അംഗസംഘം വിനോദയാത്ര പുറപ്പെട്ടത്. നാലിന് രാവിലെ പഴനി ക്ഷേത്രത്തിൽ ദർശനം നടത്തിയ സംഘം കൊടൈക്കനാലിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറായി സ്വദേശി അനീഷിന്(38) സാരമായ പരിക്കേറ്റു. മധുര ആശുപത്രിയിൽ പ്രവേശിച്ച അനീഷിനെ പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. അജേഷിന്റെ മൃതദേഹം പഴനി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്ന് പത്തിന് തോന്നിയകാവ് ശ്മശാനത്തിൽ. അമ്മ: ഷൈല. മകൾ: കല്ല്യാണി.