കൊരട്ടി: കൊരട്ടിയിലെ പൊതു സമൂഹത്തിന്റെ ചിരകാലാഭിലാഷമായ വഴിയോര വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നു. ദേശീയപാത കൊരട്ടി സിഗ്നൽ ജംഗ്ഷനോട് ചേർന്ന് 3000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലകളിലായി 70 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടമാണ് ഇന്ന് തുറന്നുകൊടുക്കുന്നത്.
കൊരട്ടിമുത്തിയുടെ പള്ളി, ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക് അടക്കമുള്ള കേന്ദ്രങ്ങളിലെത്തുന്നവർക്കും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര യാത്രക്കാർക്കും ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയിലൂടെ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഗുണകരമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു പറഞ്ഞു. മുൻ എംഎൽഎ ബി.ഡി.ദേവസിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ ടോയ്ലെറ്റ് കോംപ്ലക്സ്, ജനകീയ ഹോട്ടൽ, വിശാലമായ ഷോപ്പിംഗ് ഹാൾ, കഫ്ത്തീരിയ എന്നീ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് തദ്ദേശ സ്വയംഭരണ - എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ ബി.ഡി. ദേവസി മുഖ്യാതിഥിയാകും.
കൊരട്ടിമുത്തിയുടെ പള്ളി, ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക് അടക്കമുള്ള കേന്ദ്രങ്ങളിലെത്തുന്നവർക്കും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര യാത്രക്കാർക്കും ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയിലൂടെ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഗുണകരമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു പറഞ്ഞു. മുൻ എംഎൽഎ ബി.ഡി.ദേവസിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ ടോയ്ലെറ്റ് കോംപ്ലക്സ്, ജനകീയ ഹോട്ടൽ, വിശാലമായ ഷോപ്പിംഗ് ഹാൾ, കഫ്ത്തീരിയ എന്നീ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് തദ്ദേശ സ്വയംഭരണ - എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ ബി.ഡി. ദേവസി മുഖ്യാതിഥിയാകും.