തലോർ: കാർഷിക സംസ്കൃതിയുടെ ഓർമ പുതുക്കി തലോരിൽ പോത്തോട്ട മഹോത്സവം ആഘോഷിച്ചു. വർഷങ്ങൾക്കു മുന്പ് തലോരിലെ ഓന്പുള്ളി മനക്കാർ അധഃസ്ഥിത വിഭാഗക്കാർക്കായി അനുവദിച്ചു നൽകിയ പറന്പിലായിരുന്നു ആഘോഷം.
എല്ലാ കൊല്ലവും പോത്തോട്ടം സംഘടിപ്പിക്കാൻ മാത്രമാണ് ഭൂമിയുടെ അവകാശം നൽകിയിട്ടുള്ളത്. ഏതെങ്കിലും കൊല്ലം പോത്തോട്ടം മുടങ്ങിയാൽ ഭൂമിയുടെ താൽക്കാലിക അവകാശം നഷ്ടപ്പെടും എന്നാണ് വ്യവസ്ഥ. താളമേളങ്ങളുടെ അകന്പടിയോടെ, കന്നിമാസത്തിലെ തിരുവോണം നാളായ ബുധനാഴ്ച വിവിധ ദേശങ്ങളിൽ നിന്ന് മാലയിട്ട് അണിയിച്ചൊരുക്കി കൊണ്ടു വന്ന പോത്തുകൾ ഗുരു സങ്കല്പത്തെ മൂന്നു പ്രാവശ്യം വലംവെച്ചു. തുടർന്ന് ദക്ഷിണ നൽകി മടങ്ങി. ഇത്തവണ പാലിയക്കര ദേശക്കാർക്കായിരുന്നു കാരണവർ സ്ഥാനം അലങ്കരിക്കാനുള്ള അവകാശം. ഇക്കുറി മൂന്ന് ദേശങ്ങളിൽ നിന്നു മാത്രമാണ് പോത്തുകൾ എത്തിയത്.
എല്ലാ കൊല്ലവും പോത്തോട്ടം സംഘടിപ്പിക്കാൻ മാത്രമാണ് ഭൂമിയുടെ അവകാശം നൽകിയിട്ടുള്ളത്. ഏതെങ്കിലും കൊല്ലം പോത്തോട്ടം മുടങ്ങിയാൽ ഭൂമിയുടെ താൽക്കാലിക അവകാശം നഷ്ടപ്പെടും എന്നാണ് വ്യവസ്ഥ. താളമേളങ്ങളുടെ അകന്പടിയോടെ, കന്നിമാസത്തിലെ തിരുവോണം നാളായ ബുധനാഴ്ച വിവിധ ദേശങ്ങളിൽ നിന്ന് മാലയിട്ട് അണിയിച്ചൊരുക്കി കൊണ്ടു വന്ന പോത്തുകൾ ഗുരു സങ്കല്പത്തെ മൂന്നു പ്രാവശ്യം വലംവെച്ചു. തുടർന്ന് ദക്ഷിണ നൽകി മടങ്ങി. ഇത്തവണ പാലിയക്കര ദേശക്കാർക്കായിരുന്നു കാരണവർ സ്ഥാനം അലങ്കരിക്കാനുള്ള അവകാശം. ഇക്കുറി മൂന്ന് ദേശങ്ങളിൽ നിന്നു മാത്രമാണ് പോത്തുകൾ എത്തിയത്.