പാലപ്പിള്ളി: പേ വിഷബാധയെ തുടർന്ന് ആശങ്കയിലായ എച്ചിപ്പാറ, ചിമ്മിനി മേഖലയിൽ 250 ഓളം പശുക്കൾക്കു വാക്സിൻ നൽകി. ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെയും വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും നേതൃത്വത്തിലാണു മെഗാ വാക്സിനേഷൻ ക്യാന്പ് നടത്തിയത്. ഉടമസ്ഥരുള്ളതും അലഞ്ഞുതിരിഞ്ഞു നടക്കുന്നതുമായ പശുക്കൾക്കാണു വാക്സിൻ നൽകിയത്. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കളെ കെട്ടിയിട്ടാണു പേ വിഷ ബാധക്കെതിരായ കുത്തിവയ്പു നടത്തിയത്.
ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ലത മേനോന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി മൃഗാശുപത്രിയിലെ സർജൻ ഡോ. എസ്. ദേവിയും വരന്തരപ്പിള്ളി, പറപ്പൂക്കര, തൃക്കൂർ, ചെങ്ങാലൂർ, നെന്മണിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ജീവനക്കാരുമാണു വാക്സിൻ യജ്ഞത്തിൽ പങ്കാളികളായത്.
മൂന്നുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ വാക്സിൻ നൽകിയത്. പേ വിഷ ബാധയേറ്റ് ഒരു മാസത്തിനിടെ ഏഴു വളർത്തു മൃഗങ്ങളും നിരവധി തെരുവുനായ്ക്കളും ചത്തതോടെയാണു മേഖലയിൽ ആശങ്കയുടലെടുത്തത്. നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണു പശുക്കളെ തോട്ടങ്ങളിൽ അഴിച്ചിട്ട് വളർത്തുന്നതെന്നും ഇതു പേവിഷബാധയ്ക്ക് ആക്കം കൂട്ടുമെന്നും ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ലത മേനോൻ പറഞ്ഞു.
തോട്ടം മേഖലയിൽ പേവിഷബാധ പടർന്നു പിടിച്ചതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ഒന്നരമാസമായി തുടരുന്ന ആശങ്കയകറ്റാൻ നിരവധി പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും വാക്സിൻ നൽകണമെന്ന ആവശ്യത്തിലായിരുന്നു നാട്ടുകാർ. ഇതിനായി പഞ്ചായത്ത് പ്രത്യേക യോഗം ചേർന്നാണ് എല്ലാ മൃഗങ്ങൾക്കും വാക്സിൻ നൽകാൻ തീരുമാനമെടുത്തത്. മേഖലയിലെ എല്ലാ മൃഗങ്ങളുടെയും കണക്കെടുത്ത ശേഷമാണ് ആവശ്യത്തിനുള്ള വാക്സിൻ എത്തിച്ചതെന്നു വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ പറഞ്ഞു.
മേഞ്ഞുനടക്കുന്ന പശുക്കൾക്ക് ഉടമസ്ഥരില്ലാത്തതാണ് വാക്സിൻ നൽകാൻ വെല്ലുവിളി നേരിടുന്നത്. കെട്ടിയിട്ടു വളർത്താത്ത ഇവയെ പിടികൂടുന്നതാണു പ്രയാസകരം. എങ്കിലും അടുത്ത ദിവസങ്ങളിൽ മേഖലയിലെ എല്ലാ കന്നുകാലികൾക്കും പേ വിഷബാധക്കെതിരായ വാക്സിൻ നൽകുമെന്ന് വെറ്റിനറി സർജൻ ഡോ. എസ്. ദേവി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, വാർഡ് മെന്പർ അഷറഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ റോസിലി തോമസ്, റഷീദ് വാരിക്കോടൻ, വിജിത ശിവദാസൻ, ചിമ്മിനി വൈൽഡ് ലൈഫ് സെക്ഷൻ ഓഫീസർ വി.ആർ. ബോസ് എന്നിവരും സ്ഥലത്തെത്തി.
ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ലത മേനോന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി മൃഗാശുപത്രിയിലെ സർജൻ ഡോ. എസ്. ദേവിയും വരന്തരപ്പിള്ളി, പറപ്പൂക്കര, തൃക്കൂർ, ചെങ്ങാലൂർ, നെന്മണിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും ജീവനക്കാരുമാണു വാക്സിൻ യജ്ഞത്തിൽ പങ്കാളികളായത്.
മൂന്നുസംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ വാക്സിൻ നൽകിയത്. പേ വിഷ ബാധയേറ്റ് ഒരു മാസത്തിനിടെ ഏഴു വളർത്തു മൃഗങ്ങളും നിരവധി തെരുവുനായ്ക്കളും ചത്തതോടെയാണു മേഖലയിൽ ആശങ്കയുടലെടുത്തത്. നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലാണു പശുക്കളെ തോട്ടങ്ങളിൽ അഴിച്ചിട്ട് വളർത്തുന്നതെന്നും ഇതു പേവിഷബാധയ്ക്ക് ആക്കം കൂട്ടുമെന്നും ജില്ലാ ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ലത മേനോൻ പറഞ്ഞു.
തോട്ടം മേഖലയിൽ പേവിഷബാധ പടർന്നു പിടിച്ചതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ഒന്നരമാസമായി തുടരുന്ന ആശങ്കയകറ്റാൻ നിരവധി പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും വാക്സിൻ നൽകണമെന്ന ആവശ്യത്തിലായിരുന്നു നാട്ടുകാർ. ഇതിനായി പഞ്ചായത്ത് പ്രത്യേക യോഗം ചേർന്നാണ് എല്ലാ മൃഗങ്ങൾക്കും വാക്സിൻ നൽകാൻ തീരുമാനമെടുത്തത്. മേഖലയിലെ എല്ലാ മൃഗങ്ങളുടെയും കണക്കെടുത്ത ശേഷമാണ് ആവശ്യത്തിനുള്ള വാക്സിൻ എത്തിച്ചതെന്നു വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ പറഞ്ഞു.
മേഞ്ഞുനടക്കുന്ന പശുക്കൾക്ക് ഉടമസ്ഥരില്ലാത്തതാണ് വാക്സിൻ നൽകാൻ വെല്ലുവിളി നേരിടുന്നത്. കെട്ടിയിട്ടു വളർത്താത്ത ഇവയെ പിടികൂടുന്നതാണു പ്രയാസകരം. എങ്കിലും അടുത്ത ദിവസങ്ങളിൽ മേഖലയിലെ എല്ലാ കന്നുകാലികൾക്കും പേ വിഷബാധക്കെതിരായ വാക്സിൻ നൽകുമെന്ന് വെറ്റിനറി സർജൻ ഡോ. എസ്. ദേവി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, വാർഡ് മെന്പർ അഷറഫ് ചാലിയത്തൊടി, പഞ്ചായത്തംഗങ്ങളായ റോസിലി തോമസ്, റഷീദ് വാരിക്കോടൻ, വിജിത ശിവദാസൻ, ചിമ്മിനി വൈൽഡ് ലൈഫ് സെക്ഷൻ ഓഫീസർ വി.ആർ. ബോസ് എന്നിവരും സ്ഥലത്തെത്തി.