മൂവാറ്റുപുഴ : നഗരമധ്യേയുള്ള വീട്ടിൽ അതിക്രമിച്ചു കയറിയയാൾ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മൂവാറ്റുപുഴ കാവുംപടിയിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കാവുംപടിയിൽ നിന്ന് എംസി റോഡിലേക്കുള്ള ബി.റ്റി.എസ് റോഡിലെ വാടക വീട്ടിലാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന യുവതികളിലൊരാളായ തൊടുപുഴ ചിറമുട്ടം സുജാതയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഇടുക്കി തങ്കമണി സ്വദേശി വിനുവി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുത്തേറ്റ സുജാതയും, മറ്റൊരു സ്ത്രീയും പുറത്തെത്തി നാട്ടുകാരോട് വിവരം പറഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. ഇതിനിടെ മൂന്നാമത്തെ യുവതി കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തിയതോടെ ആക്രമി വീട് പൂട്ടി അകത്തിരുന്നു. തുടർന് ഏറെ നേരം പണിപെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ നാട്ടുകാർ സുജാതയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയോടൊപ്പം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുത്തേറ്റ സുജാതയും, മറ്റൊരു സ്ത്രീയും പുറത്തെത്തി നാട്ടുകാരോട് വിവരം പറഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. ഇതിനിടെ മൂന്നാമത്തെ യുവതി കടന്നുകളഞ്ഞു. പോലീസ് സ്ഥലത്തെത്തിയതോടെ ആക്രമി വീട് പൂട്ടി അകത്തിരുന്നു. തുടർന് ഏറെ നേരം പണിപെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ നാട്ടുകാർ സുജാതയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയോടൊപ്പം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.