ചാവക്കാട്: ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഒന്പത് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കഴിയൂർ നാലാംകല്ല് സ്വദേശികളായ തൈപ്പറന്പിൽ മുബിൻ(26), പുളിക്കവീട്ടിൽ നസീർ(32) എന്നിവരെയാണ് ശിക്ഷിച്ചത്. 2018 ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 2.15നാണ് കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകനായ ബിലാലിനെ ബൈക്കിലെത്തി വാളും ഇരുന്പ് പൈപ്പുമായി വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാം പ്രതി മുബിൻ പുന്ന നൗഷാദ് കൊലകേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവൻ പരിക്ക ുപറ്റിയ ബിലാലിനു നൽകാൻ വിധിയിലുണ്ട്. പ്രതികളെ ജയിലിലേയ്ക്ക് കൊണ്ടുപോയി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത്കുമാർ ഹാജരായി.
കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാം പ്രതി മുബിൻ പുന്ന നൗഷാദ് കൊലകേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവൻ പരിക്ക ുപറ്റിയ ബിലാലിനു നൽകാൻ വിധിയിലുണ്ട്. പ്രതികളെ ജയിലിലേയ്ക്ക് കൊണ്ടുപോയി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത്കുമാർ ഹാജരായി.