പുതുക്കാട്: കൊന്പൻ തൃശിവപേരൂർ കർണൻ (47) ചരിഞ്ഞു. 15 ദിവസമായി വട്ടണാത്രയിലെ കെട്ടുതറയിൽ ചികിത്സയിലായിരുന്നു. മദപ്പാടിന്റെ അവസാന ഘട്ടത്തിലാണ് അസുഖം ബാധിച്ചത്. ആന്പല്ലൂർ പറങ്ങോടത്ത് രതീഷ്, വട്ടണാത്ര കുന്നത്ത് ശ്രീനാഥ് എന്നിവരുടെ സംരക്ഷണത്തിലായിരുന്നു കർണൻ.
കാലടിയിൽ നിന്ന് നാലുവർഷം മുന്‍പാണു കർണനെ വട്ടണാത്രയിലേക്കു കൊണ്ടുവന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെ സാന്നിധ്യമായിരുന്ന കർണൻ ആകാര ഭംഗിയിലും തലയെടുപ്പിലും ആനപ്രേമികളുടെ ഹരമായിരുന്നു. സംസ് കാരം കോടനാട് നടക്കും.
കാലടിയിൽ നിന്ന് നാലുവർഷം മുന്‍പാണു കർണനെ വട്ടണാത്രയിലേക്കു കൊണ്ടുവന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെ സാന്നിധ്യമായിരുന്ന കർണൻ ആകാര ഭംഗിയിലും തലയെടുപ്പിലും ആനപ്രേമികളുടെ ഹരമായിരുന്നു. സംസ് കാരം കോടനാട് നടക്കും.