തൃശൂര്‍: ഗ്രാമപഞ്ചായത്തുകളിലെ തെരുവുനായ് വന്ധ്യംകരണവും കോര്പറേഷന് എബിസി സെന്ററില്‍ ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഇതിനുള്ളസൗകര്യം ഒരുക്കുക. പ്രവർത്തനം ഉടനടി ആരംഭിക്കുമെന്നു മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാന്‍സിസ് ബാസ്റ്റിന് തെരുവുനായ് പ്രജനന - നിയന്ത്രണ യോഗത്തിൽ അറിയിച്ചു.
ചാവക്കാട്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റികൾ, വെള്ളാങ്കല്ലൂര്‍ മാള ബ്ലോക്കുകൾ എന്നിവിടങ്ങളിലെ പ്രജനന നിയന്ത്രണ കേന്ദ്രങ്ങളുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള തുക വിനിയോഗിക്കും.
സ്ഥലം ഇനിയും ലഭ്യമാകാത്ത ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും അടിയന്തരമായി സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എ.വി. വല്ലഭനെ ചുമതലപ്പെടു ത്തി.
പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കുന്ന ബ്ലോക്ക്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥന്മാരുടേയും യോഗമാണു ചേർന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, ആന്‍സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ചാവക്കാട്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റികൾ, വെള്ളാങ്കല്ലൂര്‍ മാള ബ്ലോക്കുകൾ എന്നിവിടങ്ങളിലെ പ്രജനന നിയന്ത്രണ കേന്ദ്രങ്ങളുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള തുക വിനിയോഗിക്കും.
സ്ഥലം ഇനിയും ലഭ്യമാകാത്ത ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും അടിയന്തരമായി സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എ.വി. വല്ലഭനെ ചുമതലപ്പെടു ത്തി.
പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കുന്ന ബ്ലോക്ക്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥന്മാരുടേയും യോഗമാണു ചേർന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, ആന്‍സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.