നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതി ആരംഭിച്ചു. ഹൈബ്രിഡ് ഇനങ്ങളായ തേൻവരിക്ക പ്ലാവ്, വിവിധയിനം മാവുകൾ തുടങ്ങി ഇരുപത് ഇനം ഫലവൃക്ഷ തൈകളാണ് സബ്സിഡി നിരക്കിൽ ഫാർമേഴ്സ് സെന്റർ വിതരണം ചെയ്യുന്നത്. ഫലവൃക്ഷ തൈകൾ ഫാർമേഴ്സ് സെന്ററിന്റെ പരിധിയിൽപ്പെടുന്ന അഞ്ച് പഞ്ചായത്തുകളിലെ ആവശ്യപ്പെടുന്ന മുഴുവൻ അംഗങ്ങൾക്കും വിതരണം ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഫാർമേഴ്സ് സെന്റർ അംഗങ്ങൾക്ക് സൗജന്യനിരക്കിൽ എട്ടിനം ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണവും ആരംഭിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുവാൻ വ്യാപാരി കർഷകരെ സജ്ജരാക്കുക എന്നുള്ളതാണ് ഫാർമേഴ്സ് സെന്റർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതിയുടെയും പച്ചക്കറി തൈകളുടെയും വിതരണോദ്ഘാടനം ചെങ്ങമനാട് പോലീസ് സർക്കിൾ ഇൻസ്പക്ടർ ബി.എസ്. വിപിൻ നിർവഹിച്ചു. നെടുമ്പാശേരി ഫാർമേഴ്സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഇൻസ്പക്ടർ തോമസ് പനച്ചിക്കൽ, നെടുമ്പാശേരി മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, ടി.എസ്. ബാലചന്ദ്രൻ, സാലു പോൾ, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. പോൾസൺ, പി.ജെ. ജോയ് , ടി.എസ്. മുരളി, ആർ. അനിൽ, ഗിരിജ രഞ്ജൻ, ഉഷ ദിവാകരൻ, ഷിമ്മി സുരേഷ്, മഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.
ഇതോടൊപ്പം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഫാർമേഴ്സ് സെന്റർ അംഗങ്ങൾക്ക് സൗജന്യനിരക്കിൽ എട്ടിനം ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണവും ആരംഭിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുവാൻ വ്യാപാരി കർഷകരെ സജ്ജരാക്കുക എന്നുള്ളതാണ് ഫാർമേഴ്സ് സെന്റർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതിയുടെയും പച്ചക്കറി തൈകളുടെയും വിതരണോദ്ഘാടനം ചെങ്ങമനാട് പോലീസ് സർക്കിൾ ഇൻസ്പക്ടർ ബി.എസ്. വിപിൻ നിർവഹിച്ചു. നെടുമ്പാശേരി ഫാർമേഴ്സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഇൻസ്പക്ടർ തോമസ് പനച്ചിക്കൽ, നെടുമ്പാശേരി മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, ടി.എസ്. ബാലചന്ദ്രൻ, സാലു പോൾ, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. പോൾസൺ, പി.ജെ. ജോയ് , ടി.എസ്. മുരളി, ആർ. അനിൽ, ഗിരിജ രഞ്ജൻ, ഉഷ ദിവാകരൻ, ഷിമ്മി സുരേഷ്, മഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.