കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസിനോടുള്ള പ്രതികാരമായി മരിയാര്‍ പൂതം കൂടുതലും മോഷണം നടത്തുന്നത് ഈ സ്റ്റേഷന് പരിധിയില്‍. 25 മോഷണക്കേസുകളാണ് നോര്‍ത്ത് സ്റ്റേഷനില്‍ മരിയാര്‍ പൂതത്തിനെതിരെയുള്ളത്. ഒരു മോഷണക്കേസില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ ഒരു എസ്ഐ ഇയാളെ പിടികൂടിയപ്പോള്‍ സാറിന് പണിയാകുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ മരയാര് പൂതം നേരെ പോയത് നോര്‍ത്ത് സ്റ്റേഷന് പരിധിയിലുള്ള വീടുകളിലേക്കാണ്. പല വീടുകളിലും മോഷണ പരമ്പര തന്നെ അരങ്ങേറി.
ആറാം വയസില്‍ കുളച്ചലില്‍ നിന്ന് ജോലി അന്വേഷിച്ച് എറണാകുളം നോര്ത്തിലെത്തിയതാണ് ഇയാള്‍. എസ്ആര്‍എം റോഡിലായിരുന്നു താമസം. 30 വര്‍ഷത്തോളം ആക്രി പെറുക്കി നടന്നു. അതിനാല്‍ തന്നെ നോര്‍ത്ത് പരിധിയിലെ മിക്ക സ്ഥലങ്ങളും ഇയാള്‍ക്ക് പരിചിതമാണ്. ഒരിക്കല്‍ എസ്ആര്‍എം റോഡ് ഭാഗത്തെ വീടുകളിലായിരുന്നു സ്ഥിരം മോഷണം നടത്തിയിരുന്നത്.
ചെരിപ്പ് ഉപയോഗിക്കാത്ത മരിയാര്‍പൂതം മതിലിനു മുകളിലൂടെ രണ്ടു വിരല്‍ കുത്തി ഓടാന്‍ വിദഗ്ധനാണ്. റെയില്‍വേ ട്രാക്കിലൂടെയും അതിവേഗത്തില്‍ ഇയാള്‍ ഓടും. ജനല്‍കമ്പികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി മോഷണം നടത്താനും വൈദഗ്ധ്യമുണ്ട്. മോഷണം നടത്തുന്നതിനായി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പത്തു മണിക്കുമുമ്പേ ഇയാള്‍ തങ്ങും. തുടര്‍ന്ന് നേരത്തെ കണ്ടുവച്ച വീടുകളില്‍ പുലർച്ചെ രണ്ടോടെ കയറി മോഷ്ടിച്ച ശേഷം ആ വീട്ടില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളളി, ശനി, ഞായര്‍ ദിവസങ്ങളാണ് ഇയാള്‍ പലപ്പോഴും മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
ട്രെയിനിലെത്തി മോഷണം നടത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന രീതിയായിരുന്നു ഇയാളുടേത്. എന്നാല്‍ ഒരു മാസം മുമ്പ് ഇയാള്‍ എറണാകുളത്ത് ബസില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കാമറയില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇയാള്‍ക്കായി വല വിരിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലെ മരിയാര്ഭൂതത്തിന്റെ വീട്ടിലും നോര്‍ത്ത് പോലീസ് സംഘമെത്തിയെ്കിലും അവിടെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപം ഒരാളെ സംശയാസ്പദമായി കണ്ടകാര്യം ഒരു കുട്ടിയും ഒരു സ്ത്രീയും പോലീസിനെ അറിയിച്ചിരുന്നു.
ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആള്‍ക്ക് മരിയാര്പൂതവുമായി സമാനതകളുണ്ടായിരുന്നു. അതിനാല്‍തന്നെ എറണാകുളം നോര്‍ത്ത് പോലീസിലെ സ്പെഷല്‍ സ്ക്വാഡ് ഇയാള്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ പിടിയിലായത്. 40 വര്‍ഷത്തിനിടയില്‍ ഇയാള്‍ക്കെതിരെ 400 ലധികം മോഷണക്കേസുകള്‍ ഉണ്ടെന്നാണ് വിവരം. 2008, 2012, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ മരിയാര്‍പൂതം എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ആറാം വയസില്‍ കുളച്ചലില്‍ നിന്ന് ജോലി അന്വേഷിച്ച് എറണാകുളം നോര്ത്തിലെത്തിയതാണ് ഇയാള്‍. എസ്ആര്‍എം റോഡിലായിരുന്നു താമസം. 30 വര്‍ഷത്തോളം ആക്രി പെറുക്കി നടന്നു. അതിനാല്‍ തന്നെ നോര്‍ത്ത് പരിധിയിലെ മിക്ക സ്ഥലങ്ങളും ഇയാള്‍ക്ക് പരിചിതമാണ്. ഒരിക്കല്‍ എസ്ആര്‍എം റോഡ് ഭാഗത്തെ വീടുകളിലായിരുന്നു സ്ഥിരം മോഷണം നടത്തിയിരുന്നത്.
ചെരിപ്പ് ഉപയോഗിക്കാത്ത മരിയാര്‍പൂതം മതിലിനു മുകളിലൂടെ രണ്ടു വിരല്‍ കുത്തി ഓടാന്‍ വിദഗ്ധനാണ്. റെയില്‍വേ ട്രാക്കിലൂടെയും അതിവേഗത്തില്‍ ഇയാള്‍ ഓടും. ജനല്‍കമ്പികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി മോഷണം നടത്താനും വൈദഗ്ധ്യമുണ്ട്. മോഷണം നടത്തുന്നതിനായി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പത്തു മണിക്കുമുമ്പേ ഇയാള്‍ തങ്ങും. തുടര്‍ന്ന് നേരത്തെ കണ്ടുവച്ച വീടുകളില്‍ പുലർച്ചെ രണ്ടോടെ കയറി മോഷ്ടിച്ച ശേഷം ആ വീട്ടില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളളി, ശനി, ഞായര്‍ ദിവസങ്ങളാണ് ഇയാള്‍ പലപ്പോഴും മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
ട്രെയിനിലെത്തി മോഷണം നടത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന രീതിയായിരുന്നു ഇയാളുടേത്. എന്നാല്‍ ഒരു മാസം മുമ്പ് ഇയാള്‍ എറണാകുളത്ത് ബസില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കാമറയില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇയാള്‍ക്കായി വല വിരിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലെ മരിയാര്ഭൂതത്തിന്റെ വീട്ടിലും നോര്‍ത്ത് പോലീസ് സംഘമെത്തിയെ്കിലും അവിടെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപം ഒരാളെ സംശയാസ്പദമായി കണ്ടകാര്യം ഒരു കുട്ടിയും ഒരു സ്ത്രീയും പോലീസിനെ അറിയിച്ചിരുന്നു.
ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആള്‍ക്ക് മരിയാര്പൂതവുമായി സമാനതകളുണ്ടായിരുന്നു. അതിനാല്‍തന്നെ എറണാകുളം നോര്‍ത്ത് പോലീസിലെ സ്പെഷല്‍ സ്ക്വാഡ് ഇയാള്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ പിടിയിലായത്. 40 വര്‍ഷത്തിനിടയില്‍ ഇയാള്‍ക്കെതിരെ 400 ലധികം മോഷണക്കേസുകള്‍ ഉണ്ടെന്നാണ് വിവരം. 2008, 2012, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ മരിയാര്‍പൂതം എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായിട്ടുണ്ട്.