ചെറായി: മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി ആക്രമിച്ച സംഭവത്തിൽ നാലു യുവാക്കളെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. ചെറായി ഡിസ്പെൻസറിക്ക് കിഴക്ക് ഈരേഴത്ത് ആകാശ്(26), പള്ളിപ്പുറം ജനതക്ക് കിഴക്ക് ചക്കാലക്കൽ സിബി(25), സോഷ്യയത്ത് വീട്ടിൽ ജോണി(23) , തായാട്ട് പറന്പിൽ സച്ചിൻ(25) എന്നിവരാണ് അറസ്റ്റിലായത്. പള്ളിപ്പുറം കോവിലകത്തും കടവ് കിഴക്കേടത്ത് വീട്ടിൽ അഭിലാഷിനെയാണ് സംഘം ആക്രമിച്ചത്. ഓഗസ്റ്റ് 31 നായിരുന്നു സംഭവം.
പ്രതികൾ എല്ലാവരും അഭിലാഷിന്റെ മുൻ സുഹൃത്തുക്കളാണ്. മൂന്ന് വർഷം മുന്പ് അഭിലാഷ് കൂടി ഉൾപ്പെടുന്ന ഈ സംഘം ഒരു കേസിൽ പ്പെട്ടിരുന്നു. ഇതിൽ കൂട്ടുപ്രതികളായ സുഹൃത്തുക്കളെ അഭിലാഷ് ആണ് പോലീസിനു കാണിച്ചുകൊടുത്തതെന്ന് ആരോപിച്ചാണ് സംഘം പിന്നീട് അഭിലാഷിന്റെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. മൂക്കിനു ഗുരുതരമായി പരിക്കേറ്റ അഭിലാഷ് ചികിത്സയിലായിരുന്നു. തുടർന്ന് മുനന്പം പോലീസ് കേസെടുത്തെങ്കിലും പ്രതികളെല്ലാം ഒളിവിൽപോയി. കഴിഞ്ഞ ദിവസം സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
പ്രതികൾ എല്ലാവരും അഭിലാഷിന്റെ മുൻ സുഹൃത്തുക്കളാണ്. മൂന്ന് വർഷം മുന്പ് അഭിലാഷ് കൂടി ഉൾപ്പെടുന്ന ഈ സംഘം ഒരു കേസിൽ പ്പെട്ടിരുന്നു. ഇതിൽ കൂട്ടുപ്രതികളായ സുഹൃത്തുക്കളെ അഭിലാഷ് ആണ് പോലീസിനു കാണിച്ചുകൊടുത്തതെന്ന് ആരോപിച്ചാണ് സംഘം പിന്നീട് അഭിലാഷിന്റെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. മൂക്കിനു ഗുരുതരമായി പരിക്കേറ്റ അഭിലാഷ് ചികിത്സയിലായിരുന്നു. തുടർന്ന് മുനന്പം പോലീസ് കേസെടുത്തെങ്കിലും പ്രതികളെല്ലാം ഒളിവിൽപോയി. കഴിഞ്ഞ ദിവസം സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു